യു.എ.ഇ : അൽ ഐനിലെ ഏറ്റവും മികച്ച ഫുട്ബാൾ ടീം ആയ മിറാക്കിൾ FC സംഘടിപ്പിച്ച ഫുട്ബോൾ മഹാമേള അൽ മാകാം ഇക്യുസ്ട്രിയൻ ഷൂട്ടിംഗ് ക്ലബ്ബില്‍ സമാപിച്ചു. നൂറുകണക്കിന് കാണികളാൽ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ യു.എ.ഇയിലെ 16 മികച്ച ടീമുകൾ മാറ്റുരച്ചു. ഇന്ത്യൻ സോഷ്യൽ സെന്റർ സെക്രട്ടറി മണികണ്ഠൻ ഫുട്ബോൾ മേള ഉത്ഘാടനം ചെയ്തു. അൽ ഐൻ നിലെ ആതുര രംഗത്തെ പ്രഗല്‍ഭനായ ഡോ. ശാഹുൽ ഹമീദ് മുഖ്യാതിഥിയായിരുന്നു. മർജാൻ ക്ലിനിക് മേധാവി ഡോ. അസീസ്, ടൂർണമെന്റ് കോർഡിനേറ്റർ മുഹമ്മദ് ബാവ എന്നിവർ കളിക്കാർക്ക് ആശംസകൾ നേർന്നു.
മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച സാകർ ടീം FC വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി. മിറാക്കിൾ ടീം FC റണ്ണറപ്പ് ട്രോഫിയും, തവിയ്യ ടീം FC ഫയർ പ്ലേ അവാർഡും കരസ്ഥമാക്കി. മിറാക്കിൾ FCയുടെ സംഘാടകരായ സലാം, ഷമീർ കോടിയിൽ, റാഫി, റിഫാസ്, ഹൈദർ, മൊയ്‌ദീൻ കുട്ടി, അർഷാദ്, നവാബ് എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സമ്മാനിച്ചു. മികച്ച കളിക്കാരനുള്ള അവാർഡ് മിറാക്കിൾ FC യുടെ മുജീബ് കരസ്ഥമാക്കി. മികച്ച ഗോൾ കീപ്പർ അഭിഷേക്, ബെസ്റ്റ് ഡിഫണ്ടർ സാക്കർ FC യുടെ അജയ് കരസ്ഥമാക്കി. അൽ ഐൻ ഇന്ത്യൻ സ്കൂൾ കായിക അദ്ധ്യാപകനും മികച്ച അദ്ധ്യാപകനുള്ള യുഎ ഇ യുടെ പുരസ്‌കാര ജേതാവുമായ കോയ മാസ്റ്റർ ഫുട്ബോൾ മേള നിയന്ത്രിച്ചു. രാത്രി 10 മണിക്ക് ആരംഭിച്ച മത്സരങ്ങൾ രാവിലെ 6 മണിവരെ നീണ്ടു നിന്നു.
—
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.





























