25 മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനം വിഫലമായി ; കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു.
മുട്ടക്കാവ് സ്വദേശി സുധീറാണ് കൊല്ലം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം കിണറ്റില്‍ റിംഗ് ഇറക്കുന്നതിനിടെയാണ് സുധീര്‍ അപകടത്തില്‍പ്പെട്ടത്.

റിംഗ് ഇറക്കുന്നതിനിടെ അപകടസാദ്ധ്യത മുന്നില്‍ക്കണ്ട് കിണറിനുള്ളില്‍നിന്ന് പെട്ടെന്ന് മുകളിലേക്ക് കയറുന്നതിനിടയിലാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്. പിന്നാലെ മണ്ണ് താഴേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. രാത്രിയില്‍ കനത്ത മഴയായിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ആദ്യം വലിയ ജെ.സി.ബി. ഉപയോഗിച്ച്‌ കിണറിന്റെ സമീപത്തുതന്നെ മറ്റൊരു കുഴിയെടുത്ത് തൊഴിലാളിയെ പുറത്തെത്തിക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. ഇത് ഫലം കാണാതായതോടെ പിന്നീട് ചെറിയ ജെ.സി.ബി. എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തി. അറുപത്തഞ്ചടിയോളം താഴ്ചയുള്ള കിണറ്റിലാണ് സുധീര്‍ അകപ്പെട്ടത്. 35 അടിയോളം മണ്ണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നീക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നമുക്ക് തമിഴ്നാടിനെ മുന്നോട്ടുകൊണ്ടുവരണം; പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് കെ അണ്ണാമലൈ

0
ചെന്നൈ : ബിജെപിയിൽ നിന്ന് പടിയിറങ്ങിയതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി...

മണിപ്പൂരിൽ വീണ്ടും ആക്രമണം ; വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു

0
ഇംഫാൽ : മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ അക്രമത്തിൽ മൂന്നുപേർ...

സി.പി.എം -ന്റെ നേതൃത്വത്തില്‍ വ്യക്ഷത്തൈകള്‍ നട്ടു

0
പത്തനംതിട്ട : ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സി.പി.ഐ (എം)ന്റെ  നേതൃത്വത്തിൽ ജില്ലയിലെ വിവിധ...

പരിസ്ഥിതി സംരക്ഷണം നാളെയുടെ നിലനിൽപ്പിന് അനിവാര്യം ; കുര്യാക്കോസ് മോർ ഇവനിയോസ് മെത്രാപോലീത്ത

0
​റാന്നി: കേരളാ കോൺഗ്രസ്‌ (എം) സംസ്ക്കാരവേദി റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...