Monday, May 13, 2024 6:22 pm

യുവതിയെ ഒന്നില്‍ കൂടുതല്‍ പുരുഷന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ച്‌ കൊലപ്പെടുത്തി : ആദിവാസി യുവതിയുടെ മരണത്തില്‍ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

കൊട്ടിയൂര്‍: മന്ദംചേരിയിലെ 34കാരിയായ ആദിവാസി യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീരാമന്‍ കൊയ്യോന്‍ പരാതി നല്‍കി.

ആഗസ്റ്റ് 24 മുതല്‍ കാണാനില്ലെന്ന് വീട്ടുകാര്‍ കേളകം പോലീസില്‍ പരാതി നല്‍കിയിരുന്നു. 28ന് താമസസ്ഥലത്തുനിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മാലൂര്‍ തോലമ്പ്രയിലെ ആള്‍താമസമില്ലാത്ത പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം നിലത്ത് ഇരുന്ന നിലയിലാണ് കാണപ്പെട്ടത്. ഷാളില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നും മൃതദേഹം മാലൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്നുമാണ് ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ പരാതി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിക്കുകയോ പോലീസ് നായയെ സ്ഥലത്ത് കൊണ്ടുവരുകയോ ചെയ്തിട്ടില്ല. ശോഭയുടെ ദുരൂഹമരണം 1989ലെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണം.

യുവതിയെ ഒന്നില്‍ കൂടുതല്‍ പുരുഷന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം ആള്‍താമസമില്ലാത്ത തോലമ്പ്ര പ്രദേശത്ത് മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന സംശയം അന്വേഷിക്കണം. വീട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണ കമ്മല്‍, മാല, വള എന്നിവ മോഷണം പോയിട്ടുണ്ട്. കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും കാണാതായതു മുതല്‍ സ്വിച്ച്‌ ഓഫാണ്. ഫോണ്‍ നമ്പര്‍ പോലീസിന് നല്‍കിയെങ്കിലും കാള്‍ ലിസ്റ്റ് പരിശോധിച്ച്‌ നടപടി സ്വീകരിക്കുന്നതിന് തയ്യാറായില്ല.

പേരാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍നിന്ന് പുറപ്പെട്ടത്. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതിനാല്‍ വിശദ അന്വേഷണം വേണമെന്ന് ശ്രീരാമന്‍ കൊയ്യോന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഡ്രൈ ഡേ ആചരിച്ചു

0
റാന്നി: വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടക്കുന്ന എൻ.സി.സി വാർഷിക പരിശീലനക്യാമ്പിൽ...

മുൻവിരോധത്താൽ വീടുകയറി കുരുമുളകുപൊടി വിതറിയും മാരകായുധങ്ങൾ ഉപയോഗിച്ചും ആക്രമണം : 6 പേർ പിടിയിൽ

0
പന്തളം: പാണിൽ ചുടുകാട് വല്യതറ കിഴക്കേതിൽ വീട്ടിൽ കഴിഞ്ഞമാസം 15 ന്...

രാജ്യസഭാ സീറ്റ് മുന്നണിയിൽ ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം ; പരസ്യ ചര്‍ച്ചക്കില്ലെന്ന് ജോസ്...

0
കോട്ടയം: സംസ്ഥാനത്ത് ഒഴിവുവരുന്ന 3 ലോക്സഭാ സീറ്റിൽ ഉറച്ച ജയസാധ്യതയുള്ള ഒരു...

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷ മെയ് 28 മുതൽ ജൂൺ നാല് വരെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത...