കെ എസ് സേതുമാധവന്റെ സംസ്കാരം വൈകീട്ട് നാലിന്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : അന്തരിച്ച വിഖ്യാത സംവിധായകൻ കെ എസ് സേതുമാധവന്റെ സംസ്കാരം വൈകീട്ട് നാലിന്. ലൊയോള കോളേജിനു സമീപത്തെ പൊതു ശ്മശാനത്തിലാണ് സംസ്കാരം. മലയാള സിനിമാ രംഗത്തെയും സാമൂഹിക സാംസ്കാരിക രംഗത്തെയും പ്രമുഖർ സേതുമാധവന് അന്തിമോപചാരമർപ്പിച്ചു. ഇന്ന് രാവിലെ അഞ്ച് മണിക്ക് കോടമ്പാകത്തെ വീട്ടിലായിരുന്നു 90 വയസ്സുകാരനായ സേതുമാധവൻ്റെ അന്ത്യം. മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്.

കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, ചട്ടക്കാരി, അഴകുള്ള സെലീന, കടൽപ്പാലം, നിത്യകന്യക എന്നിങ്ങനെ ഒട്ടനവധി സിനിമകൾ സംവിധാനം ചെയ്തു. വേനൽക്കിനാവുകൾ എന്ന സിനിമയാണ് മലയാളത്തിൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്ര സംഭാവനയ്ക്ക് 2009 ൽ ജെസി ഡാനിയേൽ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ ‘യഥാർത്ഥ’ അവകാശം ആർക്ക് : മമതാ ബാനർജിക്കും ഋതബ്രത വിഭാഗത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ...

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിനും...

‘സർക്കാർ ഉടമസ്ഥത ഉറപ്പാക്കണം’; വിഴിഞ്ഞം പദ്ധതിയിൽ നിലപാടുമായി സിപിഐഎം രംഗത്ത്

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ എംഎസ്‌സി അന്താരാഷ്‌ട്ര ഷിപ്പിംഗ്‌...

യുവതി കിണറ്റിൽ ചാടി മരിച്ചു; മകളെ രക്ഷിക്കാൻ ശ്രമിച്ച അമ്മ 9 മണിക്കൂർ കിണറ്റിൽ...

0
കണ്ണൂര്‍: കുറുമാത്തൂര്‍ ചവനപ്പുഴയില്‍ യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി. കര്യാപ്പത്ത് ചിത്രലേഖ...

വിവാദങ്ങളിൽ മറുപടിയുമായി ശ്വേത മേനോൻ;നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്ന് താരം

0
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോന്‍.നിരപരാധിത്വം...