കൊച്ചി: വന്‍ തുകയാണ് കെഎസ്ഇബി വൈദ്യുതി നിരക്കായി ഈടാക്കുന്നത്. പല കാരണങ്ങള്‍ പറഞ്ഞുള്ള കൊള്ളയടിയാണ് കെഎസ്ഇബി നടത്തുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരുള്ള സര്‍ക്കാര്‍ സ്ഥാപനം കെഎസ്ഇബിയാണ്. ഇരുട്ടടി കെഎസ്ഇബി മോഡല്‍ എന്ന ചൊല്ല് തന്നെ നിലവില്‍ വന്നും കഴിഞ്ഞിട്ടുണ്ട്.
ജനങ്ങളെ പിഴിയുന്നതില്‍ പിഎച്ച്ഡി എടുത്തവരാണ് കെഎസ്ഇബിയില്‍ ഉള്ളത് എന്നാണ് കാലങ്ങളായി ഉള്ള സംസാരം. ഇത് ശരിവെച്ച് കൊണ്ട് അടുത്ത നടപടിയും കെഎസ്ഇബി കൈക്കൊണ്ടു കഴിഞ്ഞു. ലക്ഷങ്ങള്‍ മുടക്കി സോളാര്‍ പാനല്‍ വീട്ടില്‍ വെച്ചവര്‍ക്കാണ് കെഎസ്ഇബി പണി വരുന്നത്. നാട്ടിൽ സോളാർ വ്യാപകമായാൽ അമിത വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുടെ തോത് ക്രമേണ കുറച്ചുകൊണ്ടുവരാനാവും. ആ വഴിയാണ് കെ.എസ്.ഇ.ബി തന്നെ അടയ്ക്കുന്നത്.
സോളാര്‍ പാനല്‍ വഴി കെഎസ്ഇബി ലൈനിലേക്ക് എത്തുന്ന വൈദ്യുതിയ്ക്ക് കെഎസ്ഇബി നല്‍കുന്ന നിരക്ക് വെട്ടിക്കുറയ്ക്കുകയാണ് കെഎസ്ഇബി ചെയ്യുന്നത്. സോളാര്‍ പാനല്‍ വെയ്ക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നടപടികൂടിയായി ഇത്. . കേരളത്തിന് വൈദ്യുതി വിൽക്കുന്ന വൻകിട കമ്പനികൾക്കായിരിക്കും ഈ നീക്കത്തിന്റെ ഗുണം. സോളാര്‍ വൈദ്യുതിയ്ക്ക് നല്‍കുന്ന നിരക്ക് കുറയ്ക്കാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയും കെഎസ്ഇബി നേടിയെടുത്തു.
സോളാർ പാനലുകൾ സ്ഥാപിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 3.22രൂപയാണ് ഇതുവരെ കെഎസ്ഇബി നല്‍കിയത്. ഇത് ഇപ്പോള്‍ യൂണിറ്റിനു 2.69 രൂപയാക്കുകയാണ് ചെയ്തത്. ഇതോടെ യൂണിറ്റിനു കെഎസ്ഇബി നല്‍കുന്ന നിരക്ക് കുത്തനെ കുറയ്ക്കുകയാണ് ചെയ്തത്. കഴിഞ്ഞ സെപ്തംബറിൽ കെ.എസ്.ഇ.ബി നൽകിയ അപേക്ഷ പരിഗണിച്ചാണ് റെഗുലേററ്റി കമ്മിഷൻ മിച്ച സോളാർ വൈദ്യുതിയുടെ വില കുത്തനെ കുറച്ചത്.
3.22രൂപയ്ക്ക് സോളാർ വൈദ്യുതി ജനങ്ങളിൽ നിന്ന് വാങ്ങുമ്പോൾ വൻ നഷ്ടമാണ് നേരിടുന്നതെന്നാണ് കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിലുള്ളത്. ജലവൈദ്യുതി ഉത്പാദനം കൂടിയതിനാൽ മൊത്തത്തിലുള്ള ഉത്പാദനച്ചെലവിലുണ്ടായ ആനുപാതികമായ കുറവു പരിഗണിച്ചാണ് കുറഞ്ഞ വില നിശ്ചയിച്ചതെന്നാണ് കെ.എസ്. ഇ.ബി വാദം. ശരാശരി വില 1.53രൂപയേ ഉള്ളുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. ഇത് കണക്കിലെടുത്താണ് റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം.
സോളാര്‍ വൈദ്യുതിയില്‍ ഇതുവരെ ലക്‌ഷ്യം കൈവരിക്കാന്‍ കെഎസ്ഇബിയ്ക്ക് കഴിഞ്ഞിട്ടില്ല. സോളാര്‍ വഴിയുള്ള ഉത്പാദനം 319 മെഗാവാട്ടാണ് ലക്ഷ്യം. ഇപ്പോള്‍ 96 മെഗാവാട്ട് മാത്രമാണ് ലഭിക്കുന്നത്. ഇതൊന്നും കണക്കിലെടുക്കാതെയാണ് കെഎസ്ഇബിയുടെ ഇരുട്ടടി. എന്തിനാണ് ആളുകള്‍ സോളാര്‍ പാനല്‍ വയ്ക്കുന്നത്. ആ ലക്ഷ്യത്തിന്റെ മുഖത്തേറ്റ പ്രഹരമാവുകയാണ് കെഎസ്ഇബി നടപടി. ആദ്യ മുതല്‍ മുടക്ക് നടത്തി വൈദ്യുതി ഉത്പാദനം തുടങ്ങിക്കഴിഞ്ഞാല്‍ സോളാര്‍ പാനല്‍ വെച്ചവര്‍ക്ക് മാസ ബില്‍ ഇല്ലാതാകുകയോ വളരെ കുറഞ്ഞ തുക അടയ്ക്കുകയോ ചെയ്‌താല്‍ മതിയാകുമായിരുന്നു ഇതുവരെ. മിച്ചം വൈദ്യുതി വന്നാല്‍ അതിനു പണം ലഭിക്കുകയും ചെയ്യുമായിരുന്നു.
പകൽ ഉത്പാദിപ്പിക്കുന്ന സൗരോർജ വൈദ്യുതി കെ. എസ്. ഇ.ബിയുടെ ഗ്രിഡിലേക്കു നൽകുകയും പകരം എല്ലായിപ്പോഴും കെ. എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിക്കുകയുമാണു സൗരോർജ വൈദ്യുതി ഉത്പാദകർ സാധാരണ ചെയ്യുന്നത്. ഇനി ആ സ്ഥിതിയില്‍ മാറ്റം വരുകയാണ്. പലര്‍ക്കും കെഎസ്ഇബിയുടെ മാസബില്‍ അടക്കേണ്ടതായി വരും. യൂണിറ്റിനു കെഎസ്ഇബി നല്‍കിയ നിരക്കുകള്‍ കുത്തനെ കുറച്ചതോടെ സോളാര്‍ പാനല്‍ വെച്ചവര്‍ക്ക് ഇതുവരെ കിട്ടിയിരുന്ന ഗുണം ഇല്ലാതാകും. വീട്ടില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കൂടിയാല്‍ ബില്‍ തുക കൂടുതലായി അടക്കേണ്ടി വരും. സോളാര്‍ പാനല്‍ വെച്ചവര്‍ക്ക് നാമമാത്രമായി ഗുണം ലഭിക്കുന്ന രീതിയിലാണ് കെഎസ്ഇബിയുടെ നീക്കം.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
































