തെരുവുയുദ്ധം ആറാം ദിനവും ; ജലീലിന്റെ രാജിയ്ക്കായി യുവജന പ്രക്ഷോഭം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകള്‍ നടത്തുന്ന പ്രതിഷേധ സമരം ആറാം ദിനവും ഊര്‍ജിതം. കോട്ടയത്ത് എസ്.പി ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മാര്‍ച്ച് കലക്ടറേറ്റിനു സമീപം പോലീസ് ബാരിക്കേറ്റ് വെച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനിടെ ബാരിക്കേഡ് മറിഞ്ഞു വീണ് നിരവധി പ്രവര്‍ത്തകര്‍ ഇതിനുള്ളില്‍ കുടുങ്ങി. ഇവരെ പോലീസ് വളഞ്ഞിട്ട് അടിക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ബാരിക്കേഡിനിടയില്‍ പെട്ട് നിരവധി പ്രവര്‍ത്തകരുടെ കാലുകള്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ റോഡില്‍ കുത്തിയിരിക്കുകയാണ്.

കൊല്ലത്തും പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചിയില്‍ എന്‍.ഐ.എ ഓഫീസിനു മുന്നിലായിരുന്നു യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രക്ഷോഭം നേരിടാന്‍ പോലീസ് നേരത്തെ തന്നെ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. എന്‍.ഐ.എ ഓഫീസിലേക്കുള്ള റോഡ് ബാരിക്കേഡ് വെച്ച് മറച്ചിരുന്നു. പ്രതിഷേധക്കാരെ പോലീസ് വിരട്ടിയോടിച്ചു.

കണ്ണൂരില്‍ മന്ത്രി ജലീലിനെ പ്രതികാത്മകമായി ജയിലിലടച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം. പ്രതിഷേധം ഭയന്ന് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കോഴിക്കോട് കമ്മീഷണറേറ്റ് ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടന്നു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പാലക്കാടും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. പോലീസ് ലാത്തിച്ചാര്‍ജില്‍ വി.ടി ബല്‍റാം എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചവരെ ലാത്തിക്കടിച്ചു.

ചങ്ങരംകുളത്ത് മന്ത്രി ജലീലിന് തലയില്‍ മുണ്ടിട്ട് നടക്കാന്‍ തോര്‍ത്ത്മുണ്ട് വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് ഭിക്ഷയെടുക്കുകയാണ്. കടകള്‍ തോറും കയിറയിറങ്ങിയാണ് ഭിക്ഷയെടുപ്പ്. മന്ത്രിക്ക് തോര്‍ത്ത് വാങ്ങാന്‍ 25 രൂപ ചലഞ്ചുമായി വി.ടി ബല്‍റാം എം.എല്‍എ രംഗത്തെത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...