Thursday, April 18, 2024 6:44 pm

കോടികള്‍ ലോണ്‍ കുടിശ്ശിക ; കെ.റ്റി.ഡി.എഫ്‌.സിയെ ഉദ്യോഗസ്ഥര്‍ മനപൂര്‍വം മുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടികള്‍ ലോണ്‍ നല്‍കാന്‍ കൂട്ടു നിന്ന് കെറ്റിഡിഎഫ്‌സിയെ മുക്കി ഉദ്യോഗസ്ഥര്‍. പേപ്പര്‍ കമ്പിനികളുമായി ഒത്തുകളിച്ച് കെടിഡിഎഫ്‌സിയെ തകര്‍ക്കാന്‍ ശ്രമമെന്ന് പരാതി. കിട്ടാക്കടങ്ങള്‍ പെരുകി നഷ്ടത്തില്‍ മുങ്ങിയിട്ടും കുടിശിക പിരിച്ചെടുക്കാന്‍ കെടിഡിഎഫ്‌സി താല്‍പര്യം കാണിക്കുന്നില്ലെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

Lok Sabha Elections 2024 - Kerala

പ്രതിസന്ധി രൂക്ഷമായി കെടിഡിഎഫ്‌സി അടച്ചുപൂട്ടലിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിട്ടും ലക്ഷങ്ങള്‍ കുടിശിക വരുത്തിയവര്‍ക്ക് നേരെ റവന്യൂ റിക്കവറി നടത്തി പണം തിരിച്ചുപിടിക്കാന്‍ കെടിഡിഎഫ്‌സി ഒരുക്കമല്ലെന്നതാണ് തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് തെളിയിക്കുന്നത്.

നഷ്ടത്തില്‍ മുങ്ങിപ്പോങ്ങുന്ന കെടിഡിഎഫ്‌സിക്ക് കരകയറാന്‍ ലോണ്‍ തുകകള്‍ തിരികെ പിടിച്ചാല്‍ സാധിക്കുമെങ്കിലും അതിന് തയ്യാറാകാതെ നിഷ്‌ക്രിയ സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. വിവിധ കടലാസ് കമ്പിനികളുടെ പേരില്‍ നടന്ന വായ്പാതട്ടിപ്പുകളാണ് കെടിഡിഎഫ്‌സിയെ തകര്‍ക്കുന്നത്.

മറ്റ് പ്രമുഖ കമ്പിനികളും വായ്പകളെടുത്തിട്ടുണ്ടെങ്കിലും അവയൊന്നും തിരിച്ചടച്ചിട്ടില്ല. രാഹുല്‍ ഗാന്ധി കള്‍ച്ചറല്‍ സൊസൈറ്റി എന്ന സംഘടന നല്‍കിയ വിവരാവകാശ അപേക്ഷയിലൂടെയാണ് കെടിഡിഎഫ്‌സിയിലെ തട്ടിപ്പ് പുറത്തുവന്നത്.

പൊതുപണം ഉപയോഗിച്ച് നിരവധി കടലാസ് കമ്പിനികള്‍ക്ക് കോടികളാണ് കെടിഡിഎഫ്‌സി വായ്പയായി നല്‍കിയത്. എന്നാല്‍ വായ്പ നല്‍കാനുള്ള താല്‍പര്യം തിരിച്ചടപ്പിക്കാന്‍ അധികൃതര്‍ക്കില്ല. ഇതെല്ലാം ഇപ്പോള്‍ കിട്ടാക്കടമായി അവശേഷിക്കുകയാണ്.

നിരവധി കമ്പിനികളാണ് കെടിഡിഎഫ്‌സിയില്‍ പത്ത് ലക്ഷത്തിനുമേല്‍ വായ്പാ കുടിശിക വരുത്തിയിട്ടുള്ളത്. മരിക്കാര്‍ പ്ലാന്റെഷന്‍ പത്ത് കോടി എണ്‍പത്തിനാല് ലക്ഷത്തോളം രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. ഇതെല്ലാം കുടിശികയാണ്. ക്രിസ്റ്റല്‍ ഇന്‍ ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എട്ടു കോടിയിലധികം രൂപയും മിറബെല്ല ഏഴരകോടിയോളവും ഗ്രാന്‍ഡ് ടെക് ബില്‍ഡേഴ്‌സ് പത്ത് കോടിക്ക് മുകളിലും ലോണ്‍ എടുത്ത് കുടിശിക വരുത്തിയിട്ടുണ്ട്.

അഞ്ച് കോടി വീതം രണ്ടുതവണയായിട്ടാണ് ഗ്രാന്‍ഡ് ടെക്കിന് വായ്പ അനുവദിച്ചത്. ഇതേ സമീപനം ഡീല്‍ വര്‍ത്ത് പ്രോജക്റ്റ് ആന്‍ഡ് ഡെവലപേഴ്‌സിനോടും അധികൃതര്‍ പുലര്‍ത്തിയിട്ടുണ്ട്.

ഒന്നരക്കോടിയിലേറെ രൂപ ലോണ്‍ എടുത്ത ഡീല്‍വര്‍ത്തിന് വീണ്ടും ഇരുപത് ലക്ഷത്തോളം രൂപ കൂടി കെടിഡിഎഫ്‌സി നല്‍കിയിട്ടുണ്ട്. മൂകാംബിക ഹോംസ് അഞ്ച് കോടിയോളം രൂപയുടെ വായ്പ എടുത്തപ്പോള്‍ ഹലീമ ബീവി എടുത്തത് അറുപത് ലക്ഷം രൂപയുടെ വായ്പയാണ്. ഇതൊന്നും തിരിച്ചുപിടിക്കുന്നതിന് യാതൊരു നടപടിയും കെടിഡിഎഫ്‌സി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാലത്ത് സാലറി ചലഞ്ച് പോലും നടത്തി ധനസമാഹരണം നടത്തുമ്പോള്‍ കുടിശിക പിരിച്ചെടുക്കാന്‍ യാതൊരു ചലഞ്ചിനും കെടിഡിഎഫ്‌സി അധികൃതര്‍ ഒരുക്കമല്ല. അതെല്ലാം കിട്ടാക്കടമായി കണ്ട് എഴുതിത്തള്ളാനാണ് നീക്കമെന്ന് രാഹുല്‍ ഗാന്ധി കള്‍ച്ചറല്‍ സൊസൈറ്റി ആരോപിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിലെ അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിങ് 20, 21, 22 ന്

0
പത്തനംതിട്ട : ലോക്സഭ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ്...

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍വോട്ട് : അപേക്ഷ നാളെ (19) വരെ

0
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍വോട്ടിനായി ഫോറം 12 ല്‍ അപേക്ഷ നല്‍കാന്‍ നാളെ...

വെച്ചൂച്ചിറയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : ഭർത്താവ് അറസ്റ്റിൽ

0
വെച്ചൂച്ചിറ: യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ...

യുപിഎസ്‌സി പരീക്ഷ : ഞായറാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രോ

0
കൊച്ചി: ഏപ്രില്‍ 21 ഞായറാഴ്ച്ച യുപിഎസ്‌സിയുടെ നാഷണല്‍ ഡിഫന്‍സ് അക്കാദമി നേവല്‍...