കോണ്‍ഗ്രസില്‍ നിന്ന് കരുത്തരായ സ്ഥാനാര്‍ത്ഥി എത്തുകയാണെങ്കില്‍ നേമത്തുനിന്ന് കുമ്മനം രാജശേഖരനെ മാറ്റിയേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേമത്തുനിന്ന് കുമ്മനം രാജശേഖരനെ മാറ്റിയേക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെക്കൂടി നോക്കിയായിരിക്കും ബി ജെ പി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. വി ശിവന്‍കുട്ടിയാണ് സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനെപ്പോലെ കരുത്തരായ ആരെങ്കിലും സ്ഥാനാര്‍ത്ഥിയായി എത്തുകയാണെങ്കില്‍ മത്സരം കൂടുതല്‍ കടുക്കും. അത് മുന്‍കൂട്ടി കണ്ടാണ് കുമ്മനത്തെ മാറ്റാന്‍ ആലോചിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി പാര്‍ട്ടി അക്കൗണ്ട് തുറന്ന നേമം മണ്ഡലം എന്തുവിലകൊടുത്തും നിലനിര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. രാജഗോപാലിന് പകരം കുമ്മനത്തെ മത്സരിപ്പിക്കാനായിരുന്നു നേരത്തേ ബി ജെ പിയുടെ തീരുമാനം. മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കുമ്മനത്തിന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് ബി ജെ പി ശക്തിവര്‍ദ്ധിപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് നേമം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിലും വോട്ട് ശതമാനത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

നേമത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം നിശേഷം പരാജയപ്പെട്ട അവസ്ഥയിലാണ്. പഴയ കോണ്‍ഗ്രസുകാരില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ ബി ജെ പിയിലാണ്. അതിനാല്‍ കരുത്തര്‍ വന്നാലും വിജയിക്കുക ഏറെ കടുപ്പമാണ്. നേമത്ത് മുരളീധരനെപ്പോലെയുള്ളവര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാവുന്നത് ബി ജെ പിക്ക് നേട്ടമുണ്ടാക്കാനേ ഉപകരിക്കൂ എന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. കരുത്തര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിലൂടെ ഇവിടെ സി പി എമ്മിന് ലഭിക്കേണ്ട ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നും അത് ബി ജെ പിയെ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

നേമത്തുനിന്ന് മാറ്റുകയാണെങ്കില്‍ കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിച്ചേക്കും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ഉപതെരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവിലാണ് കുമ്മനം മത്സരിച്ചത്. വോട്ടുകളുടെ എണ്ണത്തില്‍ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചെങ്കിലും മണ്ഡലം പിടിക്കാന്‍ സാധിച്ചിരുന്നില്ല. നിലവിലെ എം എല്‍ എ വികെ പ്രശാന്ത് ഏറെ ജനകീയനായതിനാല്‍ മുന്‍വര്‍ഷങ്ങളെപ്പോലെ എളുപ്പത്തില്‍ നേട്ടമുണ്ടാക്കാന്‍ ഇവിടെ ബി ജെ പിക്ക് കഴിയില്ല എന്നാണ് വിലയിരുത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...