കുട്ടനാട് : അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം മൂലമുള്ള കെടുതികളുടെ പരിഹാരത്തിനായി കുട്ടനാട്ടിൽ സർക്കാർ ഇടപെടൽ അനിവാര്യമെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ. വെള്ളപ്പൊക്കം മൂലം കുട്ടനാട് നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി ഇൻഫാം ചങ്ങനാശ്ശേരി കാർഷികജില്ലയും ക്രിസ്സ് അതിരൂപത ഘടകവും ഒരുക്കിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ തോമസ് തറയിൽ. പള്ളിക്കൂട്ടുമ്മ ഫാത്തിമ മാതാ പാരിഷ് ഹാളിൽവെച്ച് നടന്ന ചടങ്ങിൽ അതിരൂപത വികാരി ജനറൾ മോൺ. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിച്ചു .
എംഎൽഎമാരായ ജോബ് മൈക്കിൾ, തോമസ് കെ. തോമസ്, കുഫോസിലെ പ്രൊഫ. വി.എൻ. വിജയൻ, കേരള ഇറിഗേഷൻ ഇൻസ്ട്രക്ടർ ഡിവലപ്മെന്റ് കോർപ്പറേഷൻ ഡിജിഎം എൻജിനിയർ ഹരൻ ബാബു എന്നിവർ വിഷയാവതരണം നടത്തി. ടോം ജോസഫ് ചമ്പക്കുളം, ഫാ. തോമസ് താന്നിയത്ത്, ഫാ. ടോം പുത്തൻകളം, ഡോ. ജെയിംസ് പാലയ്ക്കൽ, ഫാ. സോണി പള്ളിച്ചിറയിൽ, ഡോ. സേവിച്ചൻ, ജോണിച്ചൻ മണ്ണൂപ്പറമ്പിൽ, ജോസി ഡോമിനിക് തുടങ്ങിയവർ പങ്കെടുത്തു.






























