പിണറായിയെ വാനോളം പുകഴ്ത്തി കെ വി തോമസിന് പിന്നാലെ എ വി ഗോപിനാഥും ഇടത് പാളയത്തിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കെ വി തോമസിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് എ വി ഗോപിനാഥ്. വികസന കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നും കെ വി തോമസിനെ പോലെ തങ്ങളും ഒറ്റക്കെട്ടൊണെന്നുമായിരുന്നു എ വി ഗോപിനാഥ് പറഞ്ഞത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് എ വി ഗോപിനാഥിന്റെ പ്രസംഗം. പാലക്കാട് കവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയനും എ വി ഗോപിനാഥും ഒന്നിച്ചെത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തിന്റെ പേരിലും കോണ്‍ഗ്രസ് പുനസംഘടനയിലും പ്രതിഷേധിച്ച്‌ എ വി ഗോപിനാഥ് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോണ്‍ഗ്രസ് വിട്ട് സി പി ഐ എം പക്ഷത്താണ് കെ വി തോമസ് ഉള്ളത്. എല്‍ ഡി എഫ് കണ്‍വെന്‍ഷനിലും കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എ വി ഗോപിനാഥും മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമായി.

സംസ്ഥാനത്തെ പല രാഷ്ട്രീയ നേതാക്കളെയും പോലെ എന്തിനേറെ പറയുന്നു എന്റെ ആത്മ സുഹൃത്തായ കെ വി തോമസിനെ പോലെ വികസന കാര്യത്തില്‍ തങ്ങളും സര്‍ക്കാരിനെ നയിക്കുന്ന മുന്നണിയും ഒറ്റക്കെട്ടാണ് എന്നായിരുന്നു എ വി ഗോപിനാഥിന്റെ പ്രസംഗം. വേദിയില്‍ ഉണ്ടായിരുന്ന ഇടത് എം എല്‍ എ സുമോദിനെയും മുന്‍ മന്ത്രിയും മുതിര്‍ന്ന സി പി ഐ എം നേതാവുമായ എ കെ ബാലനെയും പേരെടുത്ത് പ്രശംസിക്കാനും ഗോപിനാഥ് മറന്നില്ല.

വികസനമാണ് പിണറായിയുടെ മുഖമുദ്രയെന്ന് എ വി ഗോപിനാഥ് പറഞ്ഞു. രാഷ്ട്രീയം നോക്കിയല്ല പിണറായി സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുന്നതെന്നും എ വി ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു. നവകേരള സൃഷ്ടിയില്‍ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തും ഭാഗമാകുമെന്നും ഗോപിനാഥ് പറഞ്ഞു. കെ പി സി സി സംസ്ഥാന സമിതി അംഗവും ആലത്തൂര്‍ മുന്‍ എം എല്‍ എയുമാണ് എ വി ഗോപിനാഥ്. മുന്‍ ഡി സി സി പ്രസിഡന്റ് കൂടിയായ ഗോപിനാഥ് 43 വര്‍ഷം പെരിങ്ങോട്ടുക്കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ജില്ലയില്‍ ഗണ്യമായ പിന്തുണയുള്ള നേതാവാണ് എ വി ഗോപിനാഥ്.

സംസ്ഥാനത്ത് വികസനം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയാണ് സ്മാരകം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചത്. നമ്മുടെ നാടാണ് വലുതെന്നും വ്യക്തി താത്പര്യങ്ങളല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന് പുരോഗതിയാണ് വേണ്ടത് എന്നും അതിന് വികസനം വരണമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തില്‍ എ വി ഗോപിനാഥ് സഹകരിക്കുമെന്ന് പറയുന്നത് നല്ല കാര്യമാണ് എന്നും ആ സഹകരണം കൂടുതല്‍ ശക്തമാക്കണം എങ്കില്‍ അതിനും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...