മണ്ണെടുപ്പ് വ്യാപകമാകുന്നു ; മുളന്തുരുത്തിയിലെ കിണറുകൾ വറ്റിവരളുന്നു

For full experience, Download our mobile application:
Get it on Google Play

ചോറ്റാനിക്കര: വ്യാപകമായ മണ്ണെടുപ്പ് മൂലം മുളന്തുരുത്തിയിലെ കിണറുകൾ വറ്റിവരളുന്നു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെയോ പരിസ്ഥിതി വകുപ്പിന്റെയോ പരിശോധന ഇല്ലാതെ മുളന്തുരുത്തി പഞ്ചായത്തിൽ പത്തിലേറെ മലകൾ റിയൽ എസ്റ്റേറ്റ് മാഫിയകൾ ഒരു വർഷത്തിനുള്ളിൽ ഇടിച്ചു നിരത്തിയെന്നാണ് ആക്ഷേപം. പരിസരപ്രദേശങ്ങളിൽ സുലഭമായി കുടിവെള്ളം ലഭിച്ചിരുന്ന കിണറുകൾപോലും വറ്റിയെന്ന് നാട്ടുകാരുടെ പരാതി. മുളന്തുരുത്തി തുപ്പംപടി ഫയർഫോഴ്‌സ് സ്റ്റേഷനു സമീപം അടുത്തടുത്ത് കിടക്കുന്ന മൂന്നു മലകൾ ഇടിച്ചു നിരത്തിക്കഴിഞ്ഞു. വ്യവസായ സംരംഭമെന്നു പറഞ്ഞ് മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് നൽകുന്ന പെർമിറ്റിന്റെ മറവിലാണ് മലകൾ മാന്തി മണ്ണെടുത്ത് വിറ്റ് റിയൽ എസ്റ്റേറ്റുകാർ കോടികൾ കൊയ്യുന്നതത്രെ.

മുളന്തുരുത്തി പഞ്ചായത്ത് ഭരണസമിതിയിലെയും പ്രതിപക്ഷത്തെയും ചിലർ ചേർന്നാണ് മണ്ണെടുപ്പിന് സഹായം നൽകുന്നതെന്ന് ആരോപണമുണ്ട്. യു.ഡി.എഫ്. ഭരണത്തിലാണ് പഞ്ചായത്ത്. സി.പി.എമ്മാണ് പ്രതിപക്ഷം. കോൺഗ്രസിലെ ഒരു വിഭാഗം പരിസ്ഥിതി നശീകരണത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.മുളന്തുരുത്തി ഇഞ്ചി മലയിൽ സലിംരാജിന്റെ സ്ഥലത്തെ അനധികൃത മണ്ണെടുപ്പ് മൂലം ഒരു കുടുംബം അനുഭവിക്കുന്ന ദുരിത കഥ കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കോടതി ഇൻജക്ഷൻ ഉത്തരവ് മറികടന്ന് മണ്ണെടുപ്പ് തുടരുകയാണ്. പൊലീസും റവന്യൂ, പഞ്ചായത്ത് അധികൃതരും ഇതിന് ഒത്താശ ചെയ്യുന്നുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...