ഭൂമി തട്ടിപ്പ് കേസ് ; തേജസ്വി യാദവിന്‍റെ അടുത്ത സഹായിയെ ചോദ്യം ചെയ്ത് സിബിഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തേജസ്വി യാദവിന്‍റെ പിതാവ് ലാലു യാദവ് മന്ത്രിയായിരിക്കെ ഇന്ത്യന്‍ റെയില്‍വേയില്‍ നടന്ന ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് തേജസ്വി യാദവിന്‍റെ അടുത്ത സഹായിയെ സിബിഐ ഇന്ന് ചോദ്യം ചെയ്തു. കേസില്‍ ലാലു പ്രസാദ്, ഭാര്യ റാബ്റി ദേവി, മകള്‍ മിസാ ഭാരതി എന്നിവരെ സിബിഐ പ്രതികളാക്കിയതിന് തൊട്ടുപിന്നാലെയാണ് തേജസ്വി യാദവിന്‍റെ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് യാദവിനെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. നേരത്തെ സി ബി ഐയുടെ നോട്ടീസുകളെ ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്ന സഞ്ജയ്, കേസില്‍ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പട്‌നയിലെ ഏജന്‍സി ആസ്ഥാനത്തെത്തി.

കേസില്‍ ഡല്‍ഹി കോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആര്‍ ജെ ഡി തലവന്‍ ലാലു പ്രസാദ് യാദവിനെ സിബിഐ പ്രതി ചേര്‍ത്തത്. ഇയാളുടെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകള്‍ മിസ ഭാരതി എന്നിവരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ അന്നത്തെ റെയില്‍വേ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി അവരുടെ പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ ഭൂമിക്ക് പകരമായി വ്യക്തികളെ ഏര്‍പ്പാടാക്കിയെന്ന് സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചു.

നിലവിലുള്ള സര്‍ക്കിള്‍ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്കും മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്കും ഈ ഭൂമി ഏറ്റെടുത്തു. ഉദ്യോഗാര്‍ത്ഥികള്‍ തെറ്റായ ടിസി ഉപയോഗിക്കുകയും തെറ്റായ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തതായും സിബിഐ അറിയിച്ചു.

2004-2009 കാലയളവില്‍ റെയില്‍വേ മന്ത്രിയായിരിക്കെ ലാലു യാദവ്, പകരക്കാരെ നിയമിച്ചതിന് പകരമായി തന്‍റെ കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂസ്വത്ത് കൈമാറ്റത്തിന്‍റെ രൂപത്തില്‍ ലാഭകരമായ ആനുകൂല്യങ്ങള്‍ നേടിയതായും സിബിഐ എഫ്ഐആറില്‍ ആരോപിച്ചു. പട്നയില്‍ താമസക്കാരായ പകരക്കാര്‍ തന്നെയോ അവരുടെ കുടുംബാംഗങ്ങള്‍ മുഖേനയോ ലാലു പ്രസാദ് യാദവിന്‍റെ കുടുംബാംഗങ്ങള്‍ക്കും കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു സ്വകാര്യ കമ്പനിക്കും വേണ്ടി പട്നയിലുള്ള തങ്ങളുടെ ഭൂമി വില്‍ക്കുകയും സമ്മാനിക്കുകയും ചെയ്തതായി എഫ്ഐആറില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നു. കുടുംബാംഗങ്ങളുടെ പേരില്‍ ഇത്തരം സ്ഥാവര സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിലും ഉള്‍പ്പെട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...