യു.എൻ: കഴിഞ്ഞ കൊല്ലം 59 രാജ്യങ്ങളിലായി കൊടുംപട്ടിണി അനുഭവിച്ചത് 28.2 കോടിപ്പേരെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. അതിൽ ഏറ്റവും കൂടുതൽപേർ പട്ടിണിയിലായ ഭൂപ്രദേശം ഗാസയാണെന്ന് ബുധനാഴ്ച പുറത്തുവിട്ട ‘ഗ്ലോബൽ റിപ്പോർട്ട് ഓൺ ഫുഡ് ആൻഡ് ക്രൈസിസി’ൽ പറയുന്നു. 5.77 ലക്ഷം പേരാണ് ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചശേഷം ഗാസയിൽ കൊടുംപട്ടിണിനേരിടുന്നത്.
2022-നെക്കാൾ 2.4 കോടി അധികം ആളുകളാണ് 2023-ൽ ലോകത്ത് കൊടുംപട്ടിണിയിലായത്. ഭക്ഷ്യസുരക്ഷയിലെ വെല്ലുവിളി, ഗാസയിലെ യുദ്ധം, സുഡാനിലെ ആഭ്യന്തരകലാപം എന്നിവ സ്ഥിതി ഗുരുതരമാക്കി. ദക്ഷിണസുഡാൻ, ബുർക്കിനാഫാസോ, സൊമാലിയ, മലി തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലാണ് പട്ടിണി കൂടുതൽ. എൽനിനോ പ്രതിഭാസം മൂർധന്യത്തിലെത്തിയത് ദക്ഷിണ-കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ കാലാവസ്ഥാദുരന്തങ്ങൾ രൂക്ഷമാക്കി. അടിക്കടിയുണ്ടായ കൊടുംവരൾച്ചയും പ്രളയവും കാർഷികോത്പാദനത്തെയും ഭക്ഷ്യസുരക്ഷയെയും കാര്യമായി ബാധിച്ചെന്നും റിപ്പോർട്ട് പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.