തൃശൂർ : അമ്മയെ തിന്നർ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീപപര്യന്തം. തൃശൂർ മുല്ലശ്ശേരിയിൽ മാനിനകുന്ന് വാഴപ്പിള്ളി ഉണ്ണികൃഷ്ണനെയാണ് (60) ജീവപര്യന്തത്തിന് വിധിച്ചത്. തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തവും കഠിന തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടയക്കണം.
2020 മാർച്ച് മൂന്നിനാണ് സംഭവം. താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ച സഹോദരിയെ അമ്മ പോയി കണ്ടതിനാണ് ആക്രമണം. പ്രതി വീട്ടിൽ ഓട്ടോറിക്ഷ പെയിന്‍റടിക്കാന്‍ സൂക്ഷിച്ചിരുന്ന തിന്നർ ഒഴിച്ച് അമ്മ വളളിയമ്മയെ കത്തിക്കുകയായിരുന്നു. 78 വയസുള്ള വള്ളിയമ്മക്ക് 95 ശതമാനം പൊള്ളലേറ്റു. പിറ്റെ ദിവസം ആശുപത്രിയിൽവച്ചാണ് മരണം.