മയാമി: ലയണൽ മെസിക്ക് പിഴ. അമേരിക്കൻ മേജർ ലീഗ് സോക്കർ ആണ് പിഴ ചുമത്തിയത്. മത്സരത്തിനിടെ എതിർ താരത്തെ അടിച്ചതിനാണ് ഇന്റർ മയാമി താരത്തിനെതിരെ നടപടി എടുത്തത്. ഫിലാഡൽഫിയ താരം ക്വിൻ സള്ളിവനെയാണ് മെസി അടിച്ചത്. സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നടന്ന വാദ്വാദത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോകൾ പരിശോധിച്ചതിന് ശേഷമാണ് എംഎൽസ് നടപടിയിലേക്ക് നീങ്ങിയത്. കളി സമനിലയായതോടെ ഇരു ടീമുകളിലെയും ഓരോ കളിക്കാർ അവസാന ഘട്ടത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായി.
മത്സരത്തിൽ ഇന്റർ മയാമിക്ക് വേണ്ടി മെസി ഒരു ഗോൾ നേടുകയും മറ്റൊന്നിന് അവസരമൊരുക്കുകയും ചെയ്‌തിരുന്നു. എംഎൽഎസ് ഇൗ സീസണിൽ 13 ഗോളും 17 അവസരമൊരുക്കലുമായി മെസിക്ക്. അച്ഛൻ ഹോർഹെ മെസിയുടെ മരണത്തിനുശേഷം മൂന്നാമത്തെ കളിയിലാണ് അർജന്റീന ക്യാപ്‌റ്റൻ ഇറങ്ങിയത്. കഴിഞ്ഞ വർഷം എതിർ സഹപരിശീലകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന് മെസിക്ക് പിഴ ലഭിച്ചിരുന്നു. ന്യൂയോർക്ക് സിറ്റി എഫ്‌സിക്കെതിരായ മത്സരശേഷം സഹപരിശീലകനുനേരെ മെസി പ്രകോപിതനായി കഴുത്തിൽ പിടിച്ച് തള്ളാൻ ശ്രമിച്ചതിനായിരുന്നു നടപടി.






























