പ്രക്കാനം കൈതവന ജംഗ്ഷനില്‍ അപകടകരമായ നിലയില്‍ റോഡില്‍ തടി കയറ്റിയിറക്ക്

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : ഓമല്ലൂര്‍ – ഇലന്തൂര്‍ റോഡില്‍ പ്രക്കാനം കൈതവന ജംഗ്ഷനില്‍ അപകടകരമായ രീതിയില്‍ റോഡില്‍ തടി കയറ്റുന്നത്‌ പൊതു ജനങ്ങള്‍ക്ക് ഭീഷണിയാകുന്നതായി നാട്ടുകാരുടെ പരാതി. നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കുള്ള റോഡിനോട് ചേര്‍ന്നാണ് തടി കയറ്റുന്നത്. ഇതിന് താഴെകൂടി പോകുന്ന വാഹനങ്ങള്‍ക്ക് ഇത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. തിരക്കേറിയ ഭാഗങ്ങളില്‍ ഇത്തരത്തില്‍ തടി കയറ്റുവാന്‍ നിയമം അനുവദിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം നിയമ ലംഘനം പട്ടാപ്പകല്‍ പോലും നടക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വാഹനയാത്രക്കാര്‍ ഇങ്ങനെ ചെയുന്നത് തെറ്റാണെന്നും വാഹനം മറ്റൊരിടത്തേക്ക് മാറ്റിയിട്ട് തടി കയറ്റി ഇറക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ തൊഴിലാളികള്‍ ഇവര്‍ക്കെതിരെ തിരിഞ്ഞതായും പരാതിയുണ്ട്.

പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ തിരക്കുള്ള റോഡിന്റെ സൈഡില്‍ തടി കയറ്റിയിറക്കുന്നത് പതിവ് കാഴ്ചയായി മാറുകയാണ്. സംസ്ഥാനത്തൊട്ടാകെ ഇത്തരം നടപടി നിരോധിച്ചിട്ടുണ്ടെങ്കിലും അധികാരികള്‍ ആരും തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. വലിയ തടികള്‍ ടാറിട്ട റോഡില്‍ നിന്നും വാഹനത്തിലേക്ക് കയറ്റുന്ന സമയത്ത് റോഡിന് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. റോഡിലെ വളവുകളിലും ഇത്തരത്തില്‍ തടി കയറ്റുന്ന സംഭവങ്ങള്‍ അപകടത്തിന് കാരണമായി തീരാറുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...