ചെങ്ങന്നൂരില്‍ പത്രിക തള്ളിയതിനു പിന്നില്‍ ഗൂഢാലോചനയെന്ന് യു.ഡി.എഫ് ; വരണാധികാരിയുടെ നടപടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നഗരസഭ 16-ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടിക്കെതിരെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനോട് ഇതു സംബന്ധിച്ച നിയമോപദേശം തേടിയതായി യു.ഡി.എഫ്. നിയോജക മണ്ഡലം കണ്‍വീനര്‍ പി.വി.ജോണ്‍ പറഞ്ഞു. ചെങ്ങന്നൂര്‍ നഗരസഭ 16-ാം വാര്‍ഡില്‍(ഐ.ടി.ഐ) യു.ഡി.എഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ആര്‍.ബിജുവിന്റെ പത്രികയാണ് കഴിഞ്ഞ ദിവസം  തള്ളിയത്.

ബിജു മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന 2013ല്‍ ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട്  കോടതി രണ്ടു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന്  ഈ വിധിക്കുമേല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ശിക്ഷാവിധിയില്‍ സ്‌റ്റേ വാങ്ങിയിരുന്നില്ലത്രെ. ഇതാണ് പത്രിക തള്ളാനുണ്ടായ നിയമ പ്രശ്‌നമായി വരണാധികാരികൂടിയായ  ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ജി. ഉഷാകുമാരി അറിയിച്ചത്. അതേ സമയം പത്രിക തള്ളിയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടന്നും യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുടെ ഭാഗം കേള്‍ക്കാന്‍ വരണാധികാരി തയ്യാറായില്ലന്നും പറയുന്നു. ഇങ്ങനെയൊരു പ്രശ്‌നമുള്ളതായി വരണാധികാരി പത്രിക തള്ളും മുമ്പ് ചൂണ്ടിക്കാണിച്ചില്ലത്രെ. നിസ്സാര കാരണങ്ങള്‍ പറഞ്ഞ്  പത്രിക തള്ളരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നിലവിലുണ്ട്. ഇതൊന്നും ഇവിടെ പാലിക്കപ്പെട്ടില്ലെന്നും പി.വി.ജോണ്‍ ചൂണ്ടിക്കാട്ടി.

ഇന്ന് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞതിനാല്‍ സംഭവത്തില്‍ സ്‌റ്റേ ലഭിക്കാനിടയില്ല.എന്നാല്‍ കേസുമായി മുന്നോട്ട് പോകാനാകുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ്(ഐ) ചെങ്ങന്നൂര്‍ മുനിസിപ്പല്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റു കൂടിയായ ആര്‍.ബിജു , 2010-15 കാലയളവില്‍ ഇതേ വാര്‍ഡിനെ പ്രതിനിധീകരിച്ച് നഗരസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  അന്ന് 359 വോട്ടുകള്‍ക്കാണ്  ബിജു  ജയിച്ചത്.  ഇത്  തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിലെ മാത്യൂസിന് ലഭിച്ചതിനേക്കാള്‍ 237 വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചിരുന്നു.

തുടര്‍ന്നു വന്ന 2015-20 വര്‍ഷം ഇവിടെ വനിതാ വാര്‍ഡായതിനാല്‍ മത്സര രംഗത്തു നിന്ന് മാറി നില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ തന്നെ സുജാ ജോണ്‍ ആയിരുന്നു ഇവിടെ നിന്നും വിജയിച്ചത്. ബിജുവിന്റെ പത്രിക തള്ളിയതോടെ  ഇവിടെ  എല്‍ഡിഎഫ്  സ്ഥാനാര്‍ത്ഥിയായ സതീഷ് ജേക്കബും ബിജെപി സ്ഥാനാര്‍ത്ഥിയായ മനു കൃഷ്ണനുമാണ് മല്‍സര രംഗത്ത്  ഇപ്പോഴുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...