മന്ദമരുതി : എം.ജി. കണ്ണൻ താഴെ തട്ടിൽ നിന്ന് കടന്നുവന്ന് കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികളെ ഊർജമാക്കിയ പത്തനംതിട്ടയിലെ ജനപ്രീതിയുള്ള കോൺഗ്രസിലെ നേതാക്കളിൽ ഒരാളായിരുന്നു എന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ. കുടുംബത്തിൻ്റെ വിവിധങ്ങളായ പ്രയാസങ്ങളിലും മകൻ്റെ ഗുരുതര രോഗാവസ്ഥയിലും പാർട്ടിക്കുവേണ്ടി ജില്ലയിലൂടനീളം നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ യുവ നേതാവ് ആയിരുന്നു അദ്ദേഹം. പോലീസിൻ്റെ ക്രൂരമായ ലാത്തിചാർജിന് വിധേയനായി നിരവധി തവണ കണ്ണന്റെ തലയ്ക്ക് അടക്കം പരിക്ക് പറ്റിയിരുന്നു.
കോൺഗ്രസിന് ജില്ലയിൽ ആവേശവും ശക്തിയും പകർന്ന കണ്ണന്റെ വിയോഗം വലിയ ഒരു വിടവാണ് വരുത്തിയിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. റാന്നി- പഴവങ്ങാടി ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച എം.ജി. കണ്ണൻ അനുസ്മരണ സമ്മേളത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. പ്രകാശ് തോമസ്, ജോൺ മാത്യു, അന്നമ്മ തോമസ്, റെഞ്ചി പതാലിൽ, ഷിബു പറങ്കിത്തോട്ടത്തിൽ, റോയ് ഉള്ളിരിക്കൽ, ഷേർളി ജോർജ്, അനിൽകുമാർ എ. വി, ഷിബു ഇലവുങ്കൽ, സൗമ്യ. ജി. നായർ, ബിജി വർഗീസ്, റെജി ഉപ്പിടുംപാറ എന്നിവർ പ്രസംഗിച്ചു.





























