കോട്ടയം : നാക് അക്രേഡിറ്റേഷനിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് മികച്ച നേട്ടം. എ++ ഗ്രേഡാണ് യൂണിവേഴ്സിയ്ക്ക് ലഭിച്ചത്. കൂട്ടായി നടത്തിയ പരിശ്രമത്തിൻ്റെ ഫലമാണ് നേട്ടമെന്ന് വൈസ് ചാൻസിലർ പ്രതികരിച്ചു. നാലാം സൈക്കിൾ റീ അക്രഡിറ്റേഷൻ വഴി 3.61 പോയിൻറ് നേടിയാണ് എം.ജി സർവകലാശാല നേട്ടം സ്വന്തമാക്കിയത്. ഈ മാസം അദ്യം സർവകലാശാല സന്ദർശിച്ച നാക് സംഘത്തിൻ്റെ റിപ്പോർട്ടു പരിഗണിച്ചാണ് പ്രഖ്യാപനം. അക്കാദമിക്ക് നിലവാരം, ഭൗതിക സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഉയർന്ന ഗ്രേഡ് നേടുത്തതിൽ സഹായകരമായി.
നാലു വർഷ ബിരുദ പ്രോഗ്രാമുകൾ അരംഭിക്കാൻ തയ്യാറെടുക്കുന്ന സർവകലാശാലയ്ക്ക് കരുത്ത് പകരുന്നതാണ് ഈ നേട്ടം. മാർച്ച് 14 മുതൽ അഞ്ചു വർഷമാണ് ഗ്രേഡിൻറെ കാലാവധി. ചാൻസിലർ കൂടിയായ ഗവർണർ സർവകലാശാലകൾക്ക് മേൽ പിടിമുറുക്കുന്നതിനിടെ എം ജി യ്ക്ക് ലഭിച്ച നേട്ടം രാഷ്ടീയമായി ഉയർത്തിക്കാട്ടാനാണ് ഇടത് സിൻഡിക്കേറ്റിൻ്റെ തീരുമാനം എടുത്തിരിക്കുന്നത്.





























