ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബി. മണികണ്ഠൻ ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ ചുമതലയേറ്റു. വ്യോമസേനാ ആസ്ഥാനത്ത് സേനാംഗങ്ങൾ എയർമാർഷലിന് ഹൃദ്യമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. എയർ മാർഷലാകുന്ന മൂന്നാമത്തെ മലയാളിയാണ് ഈ കോട്ടയംകാരൻ. കോട്ടയം സ്വദേശിയായ എയർ മാർഷൽ മണികണ്ഠൻ, കഴക്കൂട്ടം സൈനിക് സ്‌കൂളിലെയും നാഷണൽ ഡിഫൻസ് അക്കാദമിയിലെയും പൂർവവിദ്യാർത്ഥിയാണ്. 1986 ജൂൺ 07-ന് ഭാരതീയ വ്യോമസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം വിവിധ തരം ഹെലികോപ്റ്ററുകളിലും ഫിക്‌സഡ് വിംഗ് എയർക്രാഫ്റ്റുകളിലുമായി 5400 മണിക്കൂറിലധികം പറന്നിട്ടുണ്ട്. കൂടാതെ മികച്ച ഹെലികോപ്റ്റർ കോംബാറ്റ് ലീഡറും യോഗ്യത നേടിയ ഫ്ലയിംഗ് പരിശീലകനുമാണ്.

എയർ മാർഷൽ നാഷണൽ ഡിഫൻസ് അക്കാദമിയിലും ടാക്‌റ്റിക്‌സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലും (TACDE) പ്രബോധന കാലാവധി പൂർത്തിയാക്കിയിട്ടുണ്ട്. ഒരു മുൻനിര ഹെലികോപ്റ്റർ യൂണിറ്റിന്റെയും രണ്ട് പ്രീമിയർ വ്യോമസേനാ കേന്ദ്രത്തിൻ്റെയും ചുമതല വഹിച്ചിട്ടുണ്ട്. മെയിന്റനൻസ് കമാൻഡ് ആസ്ഥാനത്തെ സീനിയർ എയർ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (SAASO), അന്താരാഷ്‌ട്ര പ്രതിരോധ സഹകരണത്തിന്റെ ഉത്തരവാദിത്തമുള്ള ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സർവീസസ് എന്നിവയുടെ നിയമനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും സെക്കന്തരാബാദ് കോളേജ് ഓഫ് ഡിഫൻസ് മാനേജ്‌മെന്റിൽ നിന്ന് എംഎംഎസും ന്യൂഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളേജിൽ നിന്ന് എംഫിലും നേടിയിട്ടുണ്ട്. നിലവിലെ നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഈസ്റ്റേൺ എയർ കമാൻഡിലെ എയർ ഓപ്പറേഷൻസ് കൈകാര്യം ചെയ്യുന്ന സീനിയർ എയർ സ്റ്റാഫ് ഓഫീസറായിരുന്നു. വിശിഷ്ട സേവനത്തിന് എയർമാർഷലിന് രാഷ്ട്രപതിയുടെ അതിവിശിഷ്‌ട് സേവാ മെഡൽ, വായുസേനാ മെഡൽ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...