റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒല്ലൂർ പാലക്കൽ പരേതനായ തോമസിന്റെ മകൻ ടിൻസൻ (38) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇയാൾ ഇറങ്ങി പോകുകയയായിരുന്നു. മാസങ്ങളോളം ഇയാളെ കാണാനില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. ചികിത്സയ്ക്കിടെ ആശുപത്രിയിൽനിന്ന് പുറത്തുപോയ ടിൻസൻ പിന്നീട് മാസങ്ങളോളം ബത്ഹയിൽ കഴിഞ്ഞിരുന്നതായാണ് വിവരം. ശനിയാഴ്ച വൈകീട്ട് റിയാദ് ബത്ഹയിലെ ബഹുനില കെട്ടിടത്തിന്‍റെ വരാന്തയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.
വിവരമറിഞ്ഞെത്തിയ പോലീസും റെഡ് ക്രസൻറ് അധികൃതരും മരണം സ്ഥിരീകരിച്ചു. തുടർന്ന് അർദ്ധരാത്രിയോടെ മൃതദേഹം കിങ് സഊദ് മെഡിക്കൽ സിറ്റി (ശുമൈസി ആശുപത്രി) മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മേയ് 18-ന് അബോധാവസ്ഥയിലായ ടിൻസനെ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇയാളെ ജനറൽ വാർഡിലേക്ക് മാറ്റി































