ന്യൂഡല്‍ഹി : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്നു. തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായി മമതാ ബാനർജിയെ തെരഞ്ഞെടുത്തു. നിർണ്ണായക ചർച്ചകൾക്കായി തിങ്കളാഴ്ച മുതൽ നാല് ദിവസം മമത ബാനർജി ദില്ലിയിൽ ചെലവഴിക്കും.
കേന്ദ്രസർക്കാരിനെതിരെ ശക്താമായ ഭാഷയിൽ വിമർശനം ഉന്നയിക്കുന്ന ആളാണ് ബംഗാൾ മുഖ്യമന്ത്രി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാൾ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ബിജെപിയെ ഏറെ പിന്നിലാക്കിയായിരുന്നു മമതയുടെ തൃണമൂൽ ഭരണം നിലനിർത്തിയത്. പെഗാസസ് വിവാദത്തിൽ തന്റെ ഫോൺ ക്യാമറ പ്ലാസ്റ്ററിട്ടുവെന്ന പരിഹാസവുമായി മമത രംഗത്തെത്തിയിരുന്നു.