വെള്ളിക്കുളങ്ങര : വിമാനത്താവളത്തിൽ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് കോടാലി സ്വദേശിനിയില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്തയാളെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. അഷ്ടമിച്ചിറ പുളിയിലക്കുന്ന് കോക്കാട്ടില്‍ ജോയിയാണ് (53) അറസ്റ്റിലായത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്‌റ്റെനോഗ്രഫറായി നിയമനം ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് നാലുലക്ഷം തട്ടിയെടുത്തതായി കോടാലി സ്വദേശിനി പോലീസില്‍ നല്‍കിയ പരാതിയിലാണ് സിഐ പി.കെ. മിഥുന്‍റെ നിര്‍ദേശ പ്രകാരം എസ്.ഐ പിആര്‍ ഡേവിസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് ഇയാള്‍ പണം തട്ടിയിട്ടുള്ളതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.