കീഴ്‌വായ്‌പ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി സ്വദേശി ഇലവുങ്കൽ വീട്ടിൽ വിനോയ് (45) യാണ് കീഴ്വായ്പൂർ പോലീസിന്റെ പിടിയിലായത്. 2026 ഏപ്രിൽ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുൻപും ഇയാൾ ഇത്തരത്തിൽ കുട്ടിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്ന് കീഴ്വായ്പൂർ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കീഴ്വായ്പൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഓ അജീബ് ഇ., എസ്.ഐ അനീഷ്, സി.പി.ഓ മാരായ അമൽ മോഹൻ, വിഷ്ണു ഐ.വി, സന്തോഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് തുടരന്വേഷണത്തിനായി ഇവിടേയ്ക്ക് കൈമാറുമെന്ന് കീഴ്വായ്പൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഓ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.





























