ബോണറ്റിൽ തൂങ്ങിയ ആളുമായി ബിഹാർ എം.പിയുടെ കാർ സഞ്ചരിച്ചത് മൂന്നു കിലോമീറ്റർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബിഹാർ എം.പി ചന്ദൻ സിങ്ങിന്റെ കാർ ബോണറ്റിൽ കുടുങ്ങിയ ആളുമായി സഞ്ചരിച്ചത് മൂന്നു കിലോമീറ്റർ. ഡൽഹി ആശാറാം ചൗക്കിൽ നിന്ന് നിസാമുദ്ദീൻ ദർഗവരെയാണ് കാർ സഞ്ചരിച്ചത്. ഈ സമയമെല്ലാം കാറിന്റെ ബോണറ്റിൽ ഒരാൾ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഈ സംഭവം പോലീസിന്റെ ​ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അവർ വാഹനത്തെ പിന്തുടർന്ന് നിർത്തുകയും കാർ ഡ്രൈവർക്കെതിരെ അശ്രദ്ധമായ ഡ്രൈവിങ്ങിന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ചേതൻ എന്നയാളെയാണ് ബോണറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

എം.പിയുടെ കാർ തന്റെ വാഹനത്തിൽ മൂന്നു തവണ ഉരസി. ഇക്കാര്യം പറയാനായി കാറിന് മുന്നിൽ വന്ന് നിന്ന് വാഹനം നിർത്തിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ ​തന്റെ വാക്കുകൾ ചെവിക്കൊള്ളാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നെന്ന് ചേതൻ പറഞ്ഞു. ഈ സമയം താൻ ബോണറ്റിൽ പിടിച്ചു. എന്നാൽ കാർ നിർത്താൻ കൂട്ടാക്കാതെ വാഹനം മുന്നോട്ട് പോവുകയായിരുന്നു. പലതവണ നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ കേട്ടില്ലെന്നും ചേതൻ പറഞ്ഞു. ഡ്രൈവർ മദ്യപിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചേതനുമായി പോകുന്ന കാറിന്റെ വിഡിയോ മറ്റൊരു വാഹനത്തിൽ നിന്നുള്ളവർ മൊബൈലിൽ ഷൂട്ട് ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...