കൊച്ചി : കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റൽ കോളേജ് വിദ്യാർഥിനി മാനസയ്ക്ക് മൂന്ന് വെടിയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നെഞ്ചിനുതാഴെ ഒന്നും തലയ്ക്ക് രണ്ടു തവണ വെടിയേറ്റുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നെഞ്ചിനു താഴെ വെടിവെച്ച ശേഷം മരണം ഉറപ്പാക്കാൻ തലയ്ക്ക് വെടിവെച്ചെന്നാണ് പോലീസ് നിഗമനം. മരണ കാരണം തലയ്ക്കേറ്റ വെടിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽനിന്നാണെന്ന വിവരത്തെത്തുടർന്ന് അന്വേഷണ സംഘം തിങ്കളാഴ്ച അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. ജൂലായ് 30 നാണ് കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവെച്ചു കൊന്ന ശേഷം തലശ്ശേരി സ്വദേശി രാഖിൽ സ്വയം വെടിവെച്ച് മരിച്ചത്.