മഞ്ഞനിക്കര : പീഢനങ്ങൾ ഏറ്റ സഭയാണിത്. എന്നിട്ടും തലമുറകളായി ഇവിടെ നിലനിൽക്കുന്നുണ്ട്. ഇനിയും അതുണ്ടാകും. ദൈവം പരിശുദ്ധ സഭയെ സംരക്ഷിക്കുമെന്ന് മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലിത്ത. മഞ്ഞിനിക്കര പെരുന്നാളിനോടനുബന്ധിച്ചുള്ള അനുസ്മരണ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയിലെ സമാധാനത്തിനാണ് ഏലിയാസ് തൃ ദ്വിയൻ ബാവ മലങ്കരയിലെത്തിയത്.
അദ്ദേഹത്തെ ചതിച്ച് സമാധാന ശ്രമങ്ങൾ ഇല്ലാതാക്കി യാക്കോബായ സഭ വിട്ടുപോയവരാണ് ഇപ്പോഴും സഭയിൽ കലഹം ഉണ്ടാക്കുന്നത്. ചരിത്രം സത്യങ്ങൾ പറയും. യാക്കോബായ സഭയുടെ ചരിത്രവും പാരമ്പര്യവും കളങ്കമില്ലാത്തതാണ്. ഇന്നും സഭ അന്തോഖ്യാ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നുവെന്നും വ്യക്തമാക്കി.
കോവിഡ് പ്രോട്ടോക്കോൾ കാരണം ലളിതമായ രീതിയിലായിരുന്നു പെരുന്നാൾ ചടങ്ങുകൾ നടത്തിയത്.
പ്രതീകാത്മകമായി എത്തിയ രഥത്തെ ദയറായ്ക്കു സമീപം മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ സ്വീകരിച്ചു. ഫാ. ജേക്കബ് മാടപ്പാട്ട് കോർ എപ്പിസ്‌കോപ്പ, ഫാ. ബോബി വർഗീസ്, ഫാ. തോമസ് ജോൺ, ഫാ. പോൾ ഇ വർഗീസ്, ഫാ. സി.പി. സാമുവൽ, ബിനു വാഴമുട്ടം, അലക്സാണ്ടർ കാരക്കാട്, തീർത്ഥയാത്രാ സംഘം ഭാരവാഹികളായ ഫാ. ഷിബിൻ പോൾ, ടൈറ്റസ് സി.പി, അഡ്വ. ബോബൻ വർഗീസ്, ഗ്ലീസൺ ബേബി, റഞ്ചി കുര്യാക്കോസ്, എന്നിവർ ചേർന്ന് സ്വീകരിച്ചു.
ദയറായിൽ നടത്തിയ സന്ധ്യാ പ്രാർത്ഥനയ്ക്ക് മോർ ഗീവർഗീസ് അത്താനാസ്യോസ്, മോർ മാത്യൂസ് അന്തീമോസ്, മാത്യൂസ് മോർ തേവോദോസ്യോസ്, മോർ കൂറിലോസ് ഗീവർഗീസ് മോർ ഈവാനിയോസ് കുര്യാക്കോസ് എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.
രാവിലെ 3.15 ന് മോർ സ്തേഫാനോസ് പള്ളിയിൽ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തയും, 5.45ന് ദയറായിൽ ഐറേനിയോസ് പൗലോസ്, മോർ അന്തീമോസ് മാത്യൂസ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രാപ്പോലിത്തമാരുടെ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും, 8.30 ന് മോർ തേവോ ദോസ്യോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിലും വിശുദ്ധ കുർബ്ബാന നടക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പെരുന്നാൾ സമാപിക്കും.