വള്ളികുന്നം : പതിനേഴുകാരിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇലിപ്പക്കുളം വാഴക്കൂട്ടത്തിൽ വിളയിൽ സുജിത്തി (20) നെയാണ് വള്ളികുന്നം പോലീസ് ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം.
ഈമാസം അഞ്ചിനു പെൺകുട്ടിയെ റോഡിൽ വെച്ച് കണ്ടപ്പോൾ സുജിത് കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതേത്തുടർന്ന് വീട്ടുകാർ കുട്ടിയോട് ചോദിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടർന്നാണ് പോലീസിൽ പരാതിനൽകിയത്. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു സുജിത്. ഇതുമുതലെടുത്ത് ഇയാൾ തന്റെവീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴിനൽകിയതായി പോലീസ് പറഞ്ഞു. പ്രതിയെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.