കോവിഡ് തകർത്ത സാമ്പത്തികമേഖലയെ കരകയറ്റാൻ അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി മൗറീഷ്യസ്. കോവിഡ് കേസുകൾ കൂടിയതോടെയാണ് മൗറീഷ്യസ് അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയത്. രാജ്യത്ത് എത്തുന്നവർ 14 ദിവസം റിസോർട്ട് ബബിളിൽ കഴിയേണ്ടി വരും.
മൗറീഷ്യസിൽ ഒരു ലക്ഷത്തോളം കുടുംബങ്ങൾ ടൂറിസത്തിലൂടെ വരുമാനമാർഗം കണ്ടെത്തുന്നവരാണെന്ന് ഉപപ്രധാനമന്ത്രിയും ടൂറിസം മന്ത്രി സ്റ്റീഫനും പറഞ്ഞു. സഞ്ചാരികളെ വരവേൽക്കാൻ പൂർണമായും ഒരുങ്ങിയെന്ന പറഞ്ഞ ടൂറിസം മന്ത്രി സ്റ്റീഫൻ വൈറസ് പടരുന്നത് തടയാനുള്ള മുൻകരുതലൊരുക്കുമെന്നും പറഞ്ഞു.
കടലിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കുന്നതാണ് മൗറീഷ്യസിലെ പേരാബെയ ബീച്ച് , ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ചാമരൽ വാട്ടർഫാൾസ്, ചിത്രകല ഇഷ്ടപെടുന്നവർക്കായി ഫോട്ടോ മ്യൂസിയം, യുനെസ്കോ ലോകപൈത്യക പട്ടികയിലുള്ള ആപ്രവാസി ഘട്ട് എന്നിവയെല്ലാം മൗറീഷ്യസിലെ പ്രധാന ആകർഷണങ്ങളാണ്.