കോട്ടയം : ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടത്തിയ എംസി റോഡ് നവീകരണം ഏറ്റുമാനൂരിൽ ഊരാക്കുടുക്കായി മാറി. റോഡിന്‍റെ വീതിക്കുറവും ബൈപ്പാസുകളുടെയും ഫ്ലൈ ഓവറുകളുടെയും അഭാവം നാടിന്‍റെ വികസനം തന്നെ വഴിമുടക്കി. എട്ടു വർഷം മുൻപ് പ്രഖ്യാപിച്ച മണർകാട്- പട്ടിത്താനം ബൈപ്പാസ് ഇനിയും പൂർത്തീകരിക്കാൻ ആയിട്ടില്ല.
എംസി റോഡിന് സമാന്തരമായുള്ള പട്ടിത്താനം മണർകാട് ബൈപ്പാസിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഏറ്റുമാനൂർ ക്ഷേത്രത്തിന് മുന്നിൽനിന്ന് കെഎസ്ആർടിസി വരെ നീളുന്ന മേൽപ്പാലം എന്ന നിർദേശം ഇന്നും കടലാസിലാണ്. കുരുക്കഴിക്കാനുള്ള നിർദേശങ്ങൾ ഏറെയുണ്ടെങ്കിലും ഉചിതമായവ കണ്ടെത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതാണ് ഏറ്റുമാനൂരിലെ ശാപം





























