കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരം ; മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി മാധ്യമം ബ്രോഡ് കാസ്‌റ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി തള്ളുകയായിരുന്നു. ജസ്റ്റിസ് എന്‍.നാഗരേഷിന്റേതാണ് വിധി. ഹര്‍ജി തള്ളിയതോടെ മീഡിയ വണ്‍ ചാനലിനുള്ള വിലക്ക് പ്രാബല്യത്തില്‍ വരും. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ കമ്മിറ്റി തീരുമാനിച്ചത്.

ഇവര്‍ നല്‍കിയ വിവരങ്ങള്‍ സ്വീകരിക്കുകയാണ് മന്ത്രാലയം ചെയ്തിരിക്കുന്നത്. അതിനാല്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാതിരിക്കാനുള്ള തീരുമാനം നീതികരിക്കാവുന്നതാണ്. അതിനാല്‍ പരാതി തള്ളുന്നവെന്നും ജസ്റ്റിസ് നാഗരേഷ് പറഞ്ഞു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതില്‍ ഇടപെടരുത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കോടതി തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോക്സോ കേസിൽ രണ്ടുവർഷത്തോളമായി ജയിലിലായിരുന്ന യുവാവിനെ വെറുതേവിട്ടു

0
സേലം : ഡിഎൻഎ പരിശോധനയിൽ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ പോക്സോ കേസിൽ രണ്ടുവർഷത്തോളമായി...

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

0
കോട്ടയം: കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ്...

വി ഡി സതീശൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് റിയാസ് എംഎൽഎ

0
തിരുവനന്തപുരം : വി ഡി സതീശൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി...

‘ആരുടെയൊക്കെയോ വാക്ക് കേട്ട് പ്രവർത്തിക്കുന്ന ഒരു പാവ’ ; ശ്വേതാ മേനോനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

0
 കൊച്ചി : താരസംഘടനയായ അമ്മയിലെ വിവാദങ്ങളിൽ പ്രസിഡന്റ് ശ്വേതാ മേനോനെ പരിഹസിച്ച്...