Wednesday, July 2, 2025 5:49 pm

മെഡിക്കല്‍ കോഴ്സിന് അലോട്ട്മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ത്രിശങ്കുവില്‍ ; വിനയായത് എന്‍ട്രന്‍സ്  കമ്മീഷണറുടെ മുന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മെഡിക്കല്‍ കോഴ്സിന് അലോട്ട്മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ ത്രിശങ്കുവില്‍. എന്‍ട്രന്‍സ്  കമ്മീഷണറുടെ മുന്‍ ഉത്തരവാണ് ഇവര്‍ക്ക് വിനയായിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ എന്‍ട്രന്‍സ്  പരീക്ഷകളും അലോട്ട്മെന്റുകളും ഒരേ കാലയളവിലായിരുന്നു നടന്നത്. എന്നാല്‍ ഇപ്രാവശ്യം മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷ കഴിഞ്ഞ് രണ്ടുമാസത്തെ കാലതാമസം വരുത്തിയതിനു ശേഷമാണ് അലോട്ട്മെന്റ്  ലിസ്റ്റ്  പ്രസിദ്ധീകരിച്ചത്. ഇതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ മറ്റു കോഴ്സുകളില്‍ ചേര്‍ന്നു, ഇവരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

മെഡിക്കല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതമായി നീണ്ടപ്പോള്‍ വിവിധ എന്‍ജിനിയറിങ് കോഴ്സുകളിലും മറ്റുചിലര്‍ ഫാര്‍മസി കോഴ്സുകളിലും ചേര്‍ന്നു. മെഡിക്കല്‍ അലോട്ട്മെന്റ് ലിസ്റ്റില്‍  ഉള്‍പ്പെട്ടില്ലെങ്കില്‍ തങ്ങളുടെ ഒരുവര്‍ഷം നഷ്ടമാകരുത് എന്നുകരുതിയാണ് മനസ്സില്ലാമനസ്സോടെ വിദ്യാര്‍ത്ഥികള്‍ മറ്റ് കോഴ്സുകളില്‍ ചേര്‍ന്നത്‌. ഈ കോഴ്സുകളില്‍ ഫീസടച്ച് രണ്ടുമാസം പഠനം കഴിഞ്ഞപ്പോഴാണ് മെഡിക്കല്‍ അലോട്ട്മെന്റിന്റെ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്, ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്നത്.

പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സ് വേണ്ടെന്നുവെച്ചാല്‍ പരീക്ഷാ കമ്മീഷണറുടെ മുന്‍ ഉത്തരവ് പ്രകാരം 75000 രൂപ മുതല്‍ മുകളിലേക്ക് പിഴ നല്‍കണം. മെഡിക്കല്‍ കോഴ്സിന് ആദ്യ അലോട്ട്മെന്റില്‍ പേരുള്ളവര്‍ ഈ മാസം 9 നു മുമ്പ് അതാതു കോളേജുകളില്‍ അഡ്‌മിഷന്‍ എടുക്കുകയും വേണം. പരീക്ഷാ കമ്മീഷണറുടെ മുന്‍ ഉത്തരവ് നടപ്പിലാക്കുവാന്‍ കോളേജുകള്‍ വാശി പിടിച്ചതോടെ മിക്ക വിദ്യാര്‍ത്ഥികളുടെയും മെഡിക്കല്‍ സ്വപ്നം ഇരുളടയുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ അലോട്ട്മെന്റുകള്‍ ഒന്നിച്ചായിരുന്നു. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള കോഴ്സും കോളേജും തെരഞ്ഞെടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടായിരുന്നു.

ഉദ്യോഗസ്ഥരുടെ വീഴ്ചയും സര്‍ക്കാരിന്റെ അലംഭാവവും മൂലമാണ് മെഡിക്കല്‍ അലോട്ട്മെന്റ് ഇത്ര താമസിച്ചത്. ഇതിന് ബാലിയാടാകുന്നത് ഇപ്പോള്‍ വിദ്യാര്‍ത്ഥികളാണ്. എന്‍ട്രന്‍സ് കമ്മീഷണര്‍ അടിയന്തിരമായി ഇടപെടുകയും കോളെജുകള്‍ക്ക്‌ പുതുക്കിയ നിര്‍ദ്ദേശം നല്‍കുകയും ചെയ്തില്ലെങ്കില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുളടയും. പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കി വിദ്യാഭ്യാസ മന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം

0
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല ഫാർമസി കോളജിൽ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികൾ ഉന്നയിച്ച...

കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് ; കാക്കനാട് സ്വദേശികൾ പിടിയിൽ

0
കൊച്ചി: കൊച്ചിയില്‍ വന്‍ ഫ്ലാറ്റ് തട്ടിപ്പ് പിടികൂടി. ഒരേ ഫ്ലാറ്റ് ലീസിന്...

യൂത്ത് കോൺഗ്രസ് വയനാട് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ...

ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്കെതിരെ കടുത്ത നടപടിക്ക് നീക്കവുമായി ഗവർണർ.

0
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ...