അഭ്യസ്തവിദ്യര്‍ക്ക് നാട്ടില്‍ തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നു : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഭ്യസ്തവിദ്യര്‍ക്ക് നാട്ടില്‍തന്നെ തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, പത്തനംതിട്ട ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കില്‍ കമ്മിറ്റി എന്നിവയുമായി ചേര്‍ന്ന് സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന് വിദ്യാഭ്യാസ മേഖലയില്‍ വളരെയേറെ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സര്‍ക്കാരിന്റെ ലക്ഷ്യം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ്. കൂടുതല്‍പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായാണ് തൊഴില്‍ ദാതാക്കളുമായി സഹകരിച്ച് തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ തങ്ങള്‍ പഠിച്ച വിഷയത്തില്‍ കാലോചിതമായി വേണ്ട പരിചയം പുതുക്കുന്നത് നല്ലതാണ്. കാലത്തിന് അനുസരിച്ച് തൊഴില്‍ മേഖലയില്‍ സാങ്കേതിക പരിജ്ഞാനവും, വ്യക്തിഗത കഴിവുകളും മികവുറ്റതാക്കാന്‍ എല്ലാവരും ശ്രമിക്കുന്നത് നല്ലതാണെന്നും മന്ത്രി പറഞ്ഞു.

പഴയകാലത്തുനിന്നും പുതിയ കാലമായപ്പോള്‍, സാങ്കേതികവിദ്യ ജോലിയുടെ എല്ലാ മേഖലയിലും സമൂലമായ മാറ്റം വരുത്തിയതായി അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫിലിപ്പോസ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്‌ക്യുഎഫ് അനുസൃതമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍, എഞ്ചിനീയറിംഗ്, ടെക്‌നോളജി, ഐടി, ആരോഗ്യം, ടൂറിസം, ഓട്ടോമൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ് മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴില്‍ ദാതാക്കളും അഭ്യസ്തവിദ്യരായ യുവതീ യുവാക്കളും തൊഴില്‍ മേളയില്‍ പങ്കെടുത്തു. 145 തൊഴില്‍ ഇനങ്ങളില്‍ 3,500 വിവിധ തൊഴില്‍ അവസരങ്ങളിലേക്ക് പരിഗണിക്കുകയും തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂര്‍ : മാക്കൂട്ടം ചുരം റോഡില്‍ പെരുമ്പാടിക്ക് സമീപം മിനി ലോറിയും...

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ...