സ്വദേശത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ വിവരം അറിയിക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലുള്ള  ഇതരസംസ്ഥാന തൊഴിലാളികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥിര താമസക്കാരും സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവരുടെ പേര്, വിലാസം, വയസ്,  മൊബൈല്‍ നമ്പര്‍, സ്വന്തം ജില്ല, സംസ്ഥാനം, നിലവില്‍ ആയിരിക്കുന്ന സ്ഥലം എന്നീ വിവരങ്ങള്‍ എത്രയും വേഗം 9015978979, 0468 2222234 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കണം.

വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ അന്യസംസ്ഥാന തൊഴിലാളികളേയും അവരുടെ നാട്ടിലെത്തിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് പോകുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാധ്യത കുറവാണ്. അടിയന്തരമായി പോകുവാന്‍ ആഗ്രഹിക്കുന്ന എല്ലാ ആളുകളും അവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മലയാളികള്‍, കരാറുകാര്‍, മറ്റ് തൊഴില്‍ ദാതാക്കള്‍ എല്ലാവരും ഈ നമ്പരുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. താമസിക്കുന്ന വില്ലേജ് ഓഫീസുകളിലും പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്. ജനങ്ങള്‍ ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് അന്യ സംസ്ഥാന തൊഴിലാളികളെ വിവരം അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല

0
തിരുവനന്തപുരം: വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ...

അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയോട് ശുപാർശ ; വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന്...

0
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന് മന്ത്രി ബിന്ദു...