ജില്ലയില്‍ നിന്നും ഒഡീഷയിലേക്ക് മടങ്ങിയത് 126 ഇതര സംസ്ഥാന തൊഴിലാളികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒഡീഷയിലേക്ക് ട്രെയിന്‍ മാര്‍ഗം മടങ്ങിയത് ജില്ലയില്‍ നിന്നുള്ള 126 അന്യസംസ്ഥാന തൊഴിലാളികള്‍. ജൂണ്‍ 4 ന് രാത്രി 10:20നാണ് തിരുവല്ല വഴി തിരുവനന്തപുരത്തു നിന്നു വന്ന ട്രെയിനില്‍ തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയത്. ആറു താലൂക്കുകളില്‍ നിന്നും അഞ്ചു ബസുകളിലാണ് ഇവരെ തിരുവല്ല റെയിവേ സ്റ്റേഷനില്‍ എത്തിച്ചത്.

അടൂര്‍ താലൂക്കില്‍ നിന്ന് 21, കോഴഞ്ചേരി താലൂക്കില്‍ നിന്ന് 24, മല്ലപ്പള്ളി താലൂക്കില്‍ നിന്ന് 12, റാന്നി താലൂക്കില്‍ നിന്ന് 31, കോന്നി താലൂക്കില്‍ നിന്ന് 6, തിരുവല്ല താലൂക്കില്‍ നിന്ന് 32  തൊഴിലാളികളെയാണു ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നാട്ടിലേക്ക് അയച്ചത്. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും കൈമാറി. ചപ്പാത്തി, അച്ചാര്‍, ബ്രഡ്, ഏത്തപ്പഴം, വെള്ളം എന്നിവ അടങ്ങിയ സൗജന്യ ഭക്ഷണ കിറ്റും ഇവര്‍ക്ക് നല്‍കി.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, തിരുവല്ല തഹസില്‍ദാര്‍ പി.ജോണ്‍ വര്‍ഗീസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി ഡി.എല്‍.ഒ, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇവരെ സ്റ്റേഷനില്‍ നിന്നും യാത്രയാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...