തിരുവനന്തപുരം : നിയമവിരുദ്ധ മണ്ണ് ഖനനം അനുവദിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.തൃത്താലയില്‍ നിയമവിരുദ്ധമണ്ണ് ഖനനത്തിന് പിന്തുണയേകി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ പ്രബല ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു. തിരുമിറ്റക്കോട് പള്ളിപ്പാടത്ത് അപകടസാധ്യത ഉയര്‍ത്തുന്ന മണ്ണ് ഖനന പ്രദേശം മന്ത്രി എം ബി രാജേഷ് സന്ദര്‍ശിച്ചു. പള്ളിപ്പാടത്തെ കുന്നിന്‍ മുകളില്‍ നിന്നും ഭീമന്‍പാറ ജനവാസ മേഖലയിലേക്ക് ഒരാഴ്ച മുന്‍പ് ഉരുണ്ട് വീണിരുന്നു.
താഴ്വാരത്തെ മരങ്ങളില്‍ തട്ടി പാറ നിന്നതിനാല്‍ കുന്നിന്റെ താഴ്ഭാഗത്തെ പത്തോളം കുടുംബങ്ങള്‍ അദ്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. അപകടമുണ്ടായ ഉടന്‍ തന്നെ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട ശേഷം ഖനന പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി മന്ത്രി പറഞ്ഞു. ജനപ്രതിനിധികളായ ആളുകള്‍ വരെ അനധികൃത മണ്ണ് ഖനനത്തിന് കൂട്ടുനില്‍ക്കുന്നുവെന്നും ഇവരെ ഒറ്റപ്പെടുത്താന്‍ നാട്ടുകാര്‍ മുന്നോട്ട് വരണമെന്നും മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























