തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമനത്തിൽ മന്ത്രിക്ക് അതൃപ്തി. ബോർഡിന് കീഴിൽ വരുന്ന വള്ളിയംകാവ് ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി ശ്യാം പ്രകാശിനെ നിയമിച്ചതിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്. ‘ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി ചോദ്യം ചെയ്ത വ്യക്തിയെ ഉന്നതപദവിയിൽ നിയമിച്ചത് പുനഃപരിശോധിക്കണമെന്ന് മന്ത്രി കെ.മുരളീധരൻ ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിനോട് ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന് മന്ത്രി കത്തും നൽകിയിട്ടുണ്ശബരിമലയിലെ സ്വർണപാളി ചെമ്പെന്ന് രേഖപ്പെടുത്തിയ സമയത്തെ ഉദ്യോഗസ്ഥനായിരുന്നു ശ്യാം.
ശബരിമല സ്വർണക്കൊള്ള അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ശ്യാമിനെ ചോദ്യം ചെയ്തിരുന്നു. സംശയമുനയിൽ നിൽക്കുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പോലെയുള്ള നിർണായക പദവി നൽകിയതിലാണ് മന്ത്രിക്ക് അതൃപ്തി. ഇതു കാണിച്ചുള്ള കത്തും മന്ത്രി കൈമാറിയിട്ടുണ്ട്. നാളെ ദേവസ്വം ബോർഡ് യോഗം ചേരുന്നുണ്ട്.വർക്കല ഗ്രൂപ്പിന് കീഴിൽ അസിസ്റ്റന്റ് ദേവസ്വം കമ്മീഷ്ണറായിരുന്നു ശ്യാം പ്രകാശ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിലാണ് മുണ്ടക്കയം ഗ്രൂപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫറീസറായി ശ്യാം പ്രകാശിനെ നിയമിച്ചത്.





























