തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ജനങ്ങൾ കയ്യടിയോടെ സ്വീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിൽ വിപ്ലവകരമായ മാറ്റമാണ് സംസ്ഥാന ബജറ്റിൽ ഉള്ളത്. ആധുനിക സാങ്കേതികവിദ്യ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ബജറ്റ് നടപ്പിലാകുന്നത്തോടെ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖല കൂടുതൽ മെച്ചപ്പെടുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർത്ഥികൾക്കുള്ള ഇൻഷുറൻസ് പദ്ധതി നേരത്തെ പരിഗണനയിലുള്ളത്. തുക പൂർണമായും സർക്കാരിന്റെത്. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്ന് തുക ഈടാക്കുന്നില്ല.
പൂച്ചയെ പോലും പ്രസവിക്കാൻ അനുവദിക്കില്ല. പൂച്ച പ്രസവിച്ചാൽ എന്താണ് പ്രശ്നം. ഇതുപോലുള്ള പരാമർശങ്ങളായാണ് വി ഡി സതീശന്റെ നിലവാരം വ്യക്തമാക്കുന്നത്. ഇങ്ങനെ ആക്ഷേപിക്കാൻ എന്തിരിക്കുന്നു. ഇത്തരം നിലവാരമാണ് ഇയാൾക്ക്. അദ്ദേഹത്തിൻ്റെ കാറിന് ഡീസൽ അടിക്കാൻ ബുദ്ധിമുട്ടിയില്ലല്ലോ. ശമ്പളം മുടങ്ങിയില്ലല്ലോ. അപ്പോൾ ഖജനാവിൽ പണമുണ്ട്. മുഖ്യമന്ത്രിയാവാൻ നാലു പേർ കോൺഗ്രസിൽ ട്രെയിനിങ്ങിലാണ്.






























