ഭോപ്പാല്‍: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഈ ദിവസങ്ങളിൽ മധ്യപ്രദേശിലാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന യാത്രയിൽ മുതിർന്നവർ മുതൽ കുട്ടികൾ വരെ എല്ലാവരും പങ്കുചേരുന്നത് കാണാം. യാത്രയുമായി ബന്ധപ്പെട്ട അത്തരത്തിലുള്ള ഒരു വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. അതിൽ ഒരു കുട്ടി തന്റെ പണം രാഹുൽ ഗാന്ധിക്ക് കൈമാറുന്നത് കാണാം. ഭാരത് ജോഡോ യാത്രയ്ക്കായി പോക്കറ്റ് മണി നീക്കിവെച്ചാണ് താൻ ഈ പണം സ്വരൂപിച്ചതെന്ന് കുട്ടി പറഞ്ഞു.
ആവശ്യമെങ്കിൽ ഈ പണം യാത്രയ്ക്ക് ഉപയോഗപ്രദമാകും. കുട്ടിയുടെ സമ്മാനം രാഹുൽ ഗാന്ധി ഏറ്റുവാങ്ങുകയും ചെയ്തു. ഇതിന്റെ വീഡിയോയും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് എന്തിനാണ് പണം സ്വരൂപിച്ചതെന്ന് കുട്ടി ഇതിൽ വിശദീകരിച്ചിട്ടുണ്ട്. ‘രാഹുൽ സാറിനെ എനിക്ക് ഇഷ്ടപ്പെടാൻ കാരണം അദ്ദേഹം എല്ലാവരേയും കൂടെ കൊണ്ടുപോകുന്നതാണ്’ എന്ന് കുട്ടി പറയുന്നു.
ഇന്ന് ഞാൻ എന്റെ സഞ്ചി അദ്ദേഹത്തിന് കൊടുത്തു. യാത്ര തുടങ്ങിയ അന്നുമുതൽ ഞാൻ അതിൽ ശേഖരിക്കുകയായിരുന്നു. ‘ഈ യാത്രയെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിടത്തോളം മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ വഴക്കും തർക്കവും ഉണ്ട്. ഈ അവസ്ഥ മാറ്റാനും പരസ്പരം ബന്ധപ്പെടാനുമാണ് ഭാരത് ജോഡോ അർത്ഥമാക്കുന്നത്. ഹിന്ദു-മുസ്ലിം വ്യത്യാസമില്ല, എല്ലാവരും തുല്യരാണ്.’ കുട്ടി തുടർന്നു പറഞ്ഞു.
കുട്ടിയിൽ നിന്ന് പണമടങ്ങിയ സഞ്ചി സ്വീകരിച്ച ശേഷം രാഹുൽ ഗാന്ധി അവനെ കെട്ടിപ്പിടിച്ച് നന്ദിയും പറഞ്ഞു. യാത്രക്കുള്ളതാണെന്ന് പറഞ്ഞ് പണം മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിന് കൈമാറി. കയ്യിൽ സൂക്ഷിക്കുക. ‘ത്യാഗവും നിസ്വാർത്ഥതയും കുട്ടിക്കാലത്ത് നേടിയ മൂല്യങ്ങളിൽ നിന്നാണ്. ഈ സഞ്ചി എനിക്ക് അമൂല്യമാണ്, അളവറ്റ സ്‌നേഹത്തിന്റെ നിധി’ രാഹുൽ ട്വിറ്ററിൽ കുറിച്ചു.