റാന്നിയിലെ ആൾക്കൂട്ട ആക്രമണം ; 5 പേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയുടെ സമീപപ്രദേശങ്ങളായ അങ്ങാടി, ഉന്നക്കാവ് , കരിങ്കുറ്റി തുടങ്ങിയ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ പൂർണ നഗ്നനായി സ്ത്രീകൾ മാത്രം ഉള്ള വീടുകളുടെ ജനലിലൂടെ ഒളിഞ്ഞു നോക്കുകയും പെട്ടെന്ന് ഓടി മറയുകയും ചെയ്യുന്ന ആളെ നാട്ടുകാർ സംഘം ചേർന്ന് തടഞ്ഞു വയ്ക്കുകയും കെട്ടിയിട്ട് മർദ്ദിക്കുകയും ചെയ്തു. റാന്നി അങ്ങാടി ഉന്നക്കാവ് എന്ന സ്ഥലത്ത് മുള്ളും കാട്ടിൽ വീട്ടിൽ വർഗീസ് മാത്യു (58) എന്നയാൾക്കാണ് മർദ്ദനമേറ്റത്. ജൂൺ 7 ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി റാന്നി കരിങ്കുറ്റിയിലും പരിസരപ്രദേശങ്ങളിലും പല വീടുകളിലും പലതവണ ഇയാളുടെ ശല്യം ഉണ്ടായി. പലർക്കും ആളെ മനസ്സിലായി എങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ഞായറാഴ്ച രാത്രി സമീപ പ്രദേശത്തെ ഒരു വീട്ടിൽ നഗ്നനായി എത്തി ഒളിഞ്ഞുനോക്കിയ ഇയാളെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും രോഷാകുലരായി സംഘം ചേർന്ന നാട്ടുകാർ ഇയാളെ കെട്ടിയിട്ട് കമ്പുകൊണ്ട് മർദ്ദിക്കുകയും ആയിരുന്നു. സ്ഥലത്ത് എത്തിയ റാന്നി പോലീസ് ഇയാളെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമായതിനാൽപിന്നീട് അവിടെ നിന്ന് കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. ഇയാൾ പലതവണ ഒളിഞ്ഞു നോക്കിയ വീടുകളിലെ സ്ത്രീകൾ പരാതിയുമായി രംഗത്തുവന്നു. പലതവണ ഇയാളിൽ നിന്ന് ശല്യം നേരിട്ട 29 കാരിയായ യുവതിയുടെ മൊഴിയെടുത്ത് റാന്നി പോലീസ് എട്ടാം തീയതി കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ തന്നെയാണ് ഇയാൾക്കെതിരെയും ചുമത്തിയിട്ടുള്ളത്. എന്നാൽ ഇയാൾ ആശുപത്രിയിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

തുടർന്നാണ് ആക്രമണത്തിൽ പരിക്ക് പറ്റിയ വർഗീസ് മാത്യുവിന്റെ മൊഴി രേഖപ്പെടുത്തി, ഇയാളെ സംഘം ചേർന്ന് കെട്ടിയിട്ട് മർദ്ദിച്ച പ്രദേശ വാസികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് ഇപ്പോൾ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാന്നി നെല്ലിക്കാമൺ എന്ന സ്ഥലത്ത് പുറത്തേപ്പറമ്പിൽ കാലായിൽ വീട്ടിൽ ജിഷ്ണു(31), നെല്ലിക്കാമൺ മണിമലേറ്റു കാലായിൽ വീട്ടിൽ മഹേഷ്,(32) , മണിമലേറ്റു കാലായിൽ ശശി (56) , മേപ്പുറത്തുകാലായിൽ വീട്ടിൽ റോജി എം രാജു (30) , തോമ്പിക്കണ്ടം എന്ന സ്ഥലത്ത് വാലു മണ്ണിൽ വീട്ടിൽ രജിൻ (32) എന്നിവരാണ് റിമാൻഡിൽ ആയത്. റാന്നി ഇൻസ്പെക്ടർ SHO പ്രജീഷ് ശശി , SI സിബി S, CPO മാരായ സനിൽ പുരുഷോത്തമൻ , ആഞ്ചലോ M N , രാഹുൽ KR , രാജിത് R നായർ , വിവേക് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇലന്തൂർ ഗവൺമെൻ്റ് കോളേജ് ; പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

0
പത്തനംതിട്ട: ഇലന്തൂർ ഗവ:കോളേജ് വികസനവുമായി ബന്ധപ്പെട്ട് പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നു ജില്ല സെഷന്‍സ് കോടതിയിലും മറ്റ് അഡീഷണല്‍...

ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി വിനായകൻ

0
കൊച്ചി: രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ ഫേസ്ബുക്കിലൂടെ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...