ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 305 സീറ്റുകൾ നേടുമെന്നും എൻ.ഡി.എ മൂന്നാമതും അധികാരത്തിലേറുമെന്നും യു.എസ് തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ ഇയാൻ ബ്രെമ്മർ പ്രവചിച്ചു. ബി.ജെ.പി 305-310 വരെ സീറ്റുകൾ നേടുമെന്നാണ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ബ്രെമ്മർ പ്രവചിക്കുന്നത്.
2019ലേതിന് സമാനമായ സാഹചര്യമാണ് ഇന്ത്യയിലെന്ന് ബ്രെമ്മർ പറഞ്ഞു. വളരെക്കാലം മോശം അവസ്ഥയിലായിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഇപ്പോൾ മികച്ചതാണെന്നും അതിന്റെ ഗുണം മോദി സർക്കാരിന് തിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സുതാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പി 295-315 സീറ്റുകൾ നേടുമെന്ന് ബ്രെമ്മർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുക്കുന്നു. 2014 ലെ തിരഞ്ഞെടുപ്പിൽ 282 സീറ്റുകളിലും 2019 ൽ 303 വിജയിച്ചു. ബി.ജെ.പി ഈ വർഷം ഹാട്രിക് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രെമ്മർ ചൂണ്ടിക്കാട്ടി,തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുറേഷ്യ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ഇദ്ദേഹം. തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോറും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിക്കുമെന്ന് പ്രവചിച്ചിരുന്നു. ബി.ജെ.പി 270 സീറ്റിൽ താഴെ പോകില്ലെന്നും 300-ലധികം സീറ്റുകൾ നേടുമെന്നും കിഷോർ പറഞ്ഞു.