മസ്കത്ത്: വിദേശികളുടെ പുതുക്കിയ തൊഴിൽ വിസ നിരക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ. ഒമാനിലെ വിദേശികൾക്ക് ഗുണമാവുന്നതാണ് പുതിയ നിരക്കുകൾ. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്കുള്ള പിഴയും ഒമാൻ സർക്കാർ നീക്കിയിട്ടുണ്ട്. ഉയർന്ന നിരക്ക് ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിസയും വർക്ക് പെർമിറ്റും പുതുക്കാൻ കഴിയാത്തവർക്ക് പിഴ കൂടാതെ അടുത്ത വർഷം സെപ്റ്റംബർ 1 വരെ പുതുക്കാൻ അവസരം നൽകും. ഉയർന്ന വിസ നിരക്ക് കാരണം ഒമാൻ വിട്ട പലരും വിസിറ്റ് വിസയിലും മറ്റും ഒമാനിലേക്ക് മടങ്ങുന്നു.
ഇതോടെ പ്രധാന നഗരങ്ങളിൽ അടച്ചിട്ടിരുന്ന പല വ്യാപാര സ്ഥാപനങ്ങളും വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. വിസ നിരക്ക് പുതുക്കുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം ഇലക്ട്രോണിക്സ് സേവനങ്ങൾ ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. നേരത്തെ മാനേജർ, പ്രസിഡന്റ് , സ്പെഷ്യലിസ്റ്റ്, കണ്സൾട്ടന്റ് തുടങ്ങിയ ഉയർന്ന തസ്തികകൾക്ക് 2,000 റിയാൽ ആയിരുന്നു വർക്ക് പെർമിറ്റ് ഫീസ്. ചെറിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇത്തരം തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഈ ചാർജുകൾ നൽകാൻ കഴിയില്ല. അതിനാൽ അത്തരം സ്ഥാനങ്ങളിലുള്ള നിരവധി ആളുകൾ ഒമാൻ വിട്ടു.
പലരും വർക്ക് പെർമിറ്റ് നിരക്ക് കുറവുള്ള സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ പേർ ഒമാനിലേക്ക് മടങ്ങും. സ്വദേശിവൽക്കരണം പൂർത്തിയാക്കിയ കമ്പനികൾക്ക് വിസ നിരക്കിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചതും വർക്ക് പെർമിറ്റ് നിരക്ക് കുറയ്ക്കുന്നതും കമ്പനികൾക്ക് അനുഗ്രഹമാകും. ഈ ആനുകൂല്യം കൂടുതൽ പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.