ഗസ്സയിൽ താൽക്കാലിക വെടിനിർത്തലിനുള്ള നീക്കം ഊർജിതം; ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി: ഗസ്സയിൽ മരണം പതിമൂവായിരവും പരിക്കേറ്റവരുടെ എണ്ണം മുപ്പതിനായിരവുമായി ഉയർന്നിരിക്കെ, താൽക്കാലിക വെടിനിർത്തലിനുള്ള നീക്കം ഊർജിതം. അഞ്ചു ദിവസത്തെ വെടിനിർത്തലിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70 ബന്ദികളെ കൈമാറാൻ ഏറെക്കുറെ ധാരണ രൂപപ്പെട്ടതായാണ് സൂചന. അതേസമയം, ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിലുളള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. യെമൻ ഹൂത്തികൾ പിടിച്ചെടുത്ത ചരക്കുകപ്പൽ വിട്ടില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി സിവിലിയൻ കേന്ദ്രങ്ങൾക്കും അഭയാർഥി ക്യാമ്പുകൾക്കും മേലുള്ള ഇസ്രായേൽ ബോംബ് വർഷം തുടരുകയാണ്.

വടക്കൻ ഗസ്സയിൽ ഇന്നലെ രാത്രി നടന്ന ബോംബാക്രമണത്തിൽ മാത്രം 150ൽ ഏറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. പതിമൂവായിരത്തിലേറെയാണ് ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ. ഇവരിൽ 5500 പേർ കുട്ടികളാണ്. പരിക്കേറ്റ മുപ്പതിനായിരത്തിലേറെ പേർക്ക് ആവശ്യമായ ചികിൽസ പോലും ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും യു.എൻ ഏജൻസികളും വ്യക്തമാക്കി. ഭൂരിഭാഗം ആശുപത്രികളുടെയും പ്രവർത്തനം നിലച്ചതോടെ മരണസംഖ്യയും കുത്തനെ ഉയരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം

0
ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ...

സിപിഎമ്മിനെതിരെ വിമർശനം തുടർന്ന് ജി. സുധാകരൻ

0
ആലപ്പുഴ: സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് എംഎൽഎ ജി. സുധാകരൻ. സിപിഎം നേതാക്കൾ...

വിയറ്റ്‌നാം ബോട്ട് അപകടം : മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും

0
മുംബൈ : വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന്...

സെൻസസ് പ്രവർത്തനങ്ങളിൽ അമിത ജോലിഭാരം ; പരാതിയുമായി അധ്യാപക സംഘടനകൾ

0
തിരുവനന്തപുരം: സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി അമിത ജോലിഭാരമെന്ന പരാതിയുമായി അധ്യാപക സംഘടനകൾ....