കൊല്ലം ജില്ല കേന്ദ്രീകരിച്ച് കോടികളുടെ വിസ തട്ടിപ്പ് ; തട്ടിപ്പിനിരയായത് നൂറിലേറെ പേര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം ജില്ല കേന്ദ്രീകരിച്ച് കോടികളുടെ വിസ തട്ടിപ്പ്. 100ലേറെ പേരാണ് തട്ടിപ്പിനിരയായത്. ഉദ്യോഗാർഥികളെ കബളിപ്പിച്ച് ഏകദേശം നാല് കോടിയിലേറെ പിരിച്ചെടുത്തെന്നാണ് സൻതൃപ്തി റെക്രിറ്റോയിൻറ്റി ഇന്ത്യ എന്ന സ്ഥാപനത്തിനെതിരെ പരാതി. ഇറ്റലിയിലേക്കടക്കം ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടക്കുന്നു എന്നാണ് പരാതി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധാരണ ജനങ്ങളാണ് തട്ടിപ്പിന് ഇരയാക്കപ്പെട്ടത്. റിട്ടയേഡ് ഐബി ഉദ്യോഗസ്ഥൻ, ആർഎസ്‌പി നേതാവ് എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നൽകുന്നതെന്ന് പരാതിക്കാർ പറയുന്നു. ഒരു ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെയാണ് പല ആളുകളിൽ നിന്നും വാങ്ങിയത്. പണം സമാഹരിച്ച ഉടനെ തന്നെ സൻതൃപ്തി റെക്രിറ്റോയിൻറ്റി ഇന്ത്യാ സ്ഥാപനത്തിൻ്റെ കൊല്ലത്തെ ഓഫീസ് അടച്ചു പൂട്ടി. ഇതേതുടർന്ന് പരാതിക്കാർ സ്ഥാപന ഉടമയുടെ വീട്ടിലും ഓഫീസിലും എത്തി പ്രതിഷേധം നടത്തി.

കൊല്ലം ബിഷപ്പ് ജെറോം നഗറിൽ രണ്ടാം നിലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സൈബർ ഇടങ്ങളിൽ 4 ലക്ഷം രൂപയ്ക്ക് ഇറ്റലിയിൽ ഉയർന്ന ശമ്പളത്തോടുകൂടി ജോലി എന്ന പരസ്യം കണ്ടിട്ടാണ് പലരും ഇവരെ ബന്ധപ്പെടുന്നത്. വളരെ വേഗം വിശ്വാസ്യത പിടിച്ചു പറ്റിയ സൻതൃപ്തിക്ക് വിസ ആവശ്യമുള്ളവർ പണം നൽകാനും മടിച്ചില്ല. പലരും പണം കടംവാങ്ങിയും വീട് പണയപ്പെടുത്തിയും ആണ് പണം നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...