മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടേതെന്ന് കരുതുന്ന രണ്ട് ശരീരഭാഗങ്ങൾ കൂടിചാലിയാറിൽ നിന്നും ലഭിച്ചു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്നും പോസ്റ്റുമോർട്ടം നടത്തിയശേഷം സർവമത പ്രാർത്ഥനയോടെ പുത്തുമല പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. മേപ്പാടി ജുമാ മസ്ജിദ്, മേപ്പാടി മാരിയമ്മൻ ക്ഷേത്രം, ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ദേവാലയം എന്നിവിടങ്ങളിലെ പുരോഹിതർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിലമ്പൂർ ചാലിയാർ മേഖലകളിൽ ഇപ്പോഴും പ്രാദേശിക സന്നദ്ധ പ്രവർത്തകർ തെരച്ചിൽ നടത്തുന്നുണ്ട്. വയനാട് ഭാഗത്താണ് കാര്യമായ തെരച്ചിൽ നടക്കാത്തത്. പ്രതികൂലമായ കാലാവസ്ഥ കാരണം സാദ്ധ്യമല്ലെന്നാണ് അധികൃതർ പറയുന്നത്. സൂചിപ്പാറ മേഖലകളിൽ നടത്തിയ തെരച്ചിലിൽ അവസാനദിവസം 5 ശരീരഭാഗങ്ങൾ ലഭിച്ചിരുന്നു. ഈ ഭാഗത്ത് ഇനിയും തെരച്ചിൽ നടത്തണമെന്നാണ് കാണാതായവരുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.































