മൂന്നാർ: മൂന്നാർ നയമക്കാട് ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയ കടുവയ്ക്ക് തിമിരം. പത്ത് പശുക്കളെ കൊല്ലുകയും മറ്റ് മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത കടുവയെ ഇന്നലെയാണ് വനംവകുപ്പ് പിടികൂടുന്നത്. എന്നാൽ കടുവയുടെ ഇടത് കണ്ണിൽ തിമിരം ബാധിച്ചതിനാൽ കാഴ്ച്ച ശക്തി കുറവുണ്ട്. അതിനാൽ സ്വാഭാവികമായി ഇര പിടിക്കാനാകില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംവകുപ്പ് അറിയിച്ചു.
ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്നും വനം വകുപ്പ് പറയുന്നു. അതുകൊണ്ട് കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. ഇന്നലെ രാത്രി എട്ടരമണിയോടെയാണ് കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. പത്ത് പശുക്കളെ കൊല്ലുകയും മറ്റ് മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത കടുവയെ ഇന്നലെയാണ് വനംവകുപ്പ് പിടികൂടുന്നത്. എന്നാൽ കടുവയുടെ ഇടത് കണ്ണിൽ തിമിരം ബാധിച്ചതിനാൽ കാഴ്ച്ച ശക്തി കുറവുണ്ട്. അതിനാൽ സ്വാഭാവികമായി ഇര പിടിക്കാനാകില്ല.





























