ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തി ; ഒളിച്ചോടിയ യുവതിയും പത്തനംതിട്ടക്കാരന്‍ കാമുകനും ഒന്നര വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ഒളിച്ചോടിയ യുവതിയും കാമുകനും ഒന്നര വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. കാളികാവ് മൂച്ചിക്കല്‍ മരുത്താത്ത് ഉമ്മുല്‍ സാഹിറ (42), പത്തനംതിട്ട ഉന്നക്കാവ് ജെയ്‌മോന്‍ പള്ളിനടയില്‍ (37) എന്നിവരെയാണ് മലപ്പുറം ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

ഉമ്മുല്‍ സാഹിറയെ ഇന്നലെ ശിവകാശിയില്‍ നിന്നും ജെയ്‌മോനെ ഇന്നു രാവിലെ ദിണ്ഡിഗലില്‍ നിന്നുമാണ് പിടികൂടിയതെന്ന് ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാളികാവ് മരുതയിലെ മുഹമ്മദലി (50)യുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണവും പ്രതികളുടെ അറസ്റ്റുമുണ്ടായത്.

2018 സെപ്റ്റംബര്‍ 26നാണ് സംഭവം. രാത്രി ഉറങ്ങാന്‍ കിടന്ന മുഹമ്മദലി മരണപ്പെട്ടു. ഹൃദയാഘാതമാണെന്ന് കരുതി ഖബറടക്കം നടത്തി. രണ്ടാം ദിവസം ഉമ്മുല്‍ സാഹിറ സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ജെയ്‌മോനേയും കൂട്ടി മക്കളോടൊപ്പം നാട് വിട്ടു. അതോടെ സംശയം ഉയരുകയും ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തകയും ചെയ്തു. ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ വിഷം അകത്ത് ചെന്നാണ് മരണമെന്നു കണ്ടെത്തി. ആറ് മാസം മുമ്പാണ്‌ ഇതു സംബന്ധിച്ച പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചത്. അതോടെ സാഹിറക്കും ജെയ്‌മോനുമായി അന്വേഷണം തുടങ്ങുകയായിരുന്നു.

ശിവകാശിയില്‍ ഇവരുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തിയെങ്കിലും ജെയ്‌മോന്‍ രക്ഷപ്പെട്ടു. പിന്നീട് ദിണ്ഡിഗലിലുള്ളതായി വിവരം ലഭിക്കുകയും ദിണ്ഡിഗല്‍ പോലിസിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. സാഹിറയെ ഇന്നലെ രാത്രി കാളികാവിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്തു. ജെയ്‌മോനെ ഇന്നു രാവിലെയാണ് പിടികൂടിയത്. ഇയാളുമായി പോലിസ് സംഘം രാത്രിയോടെ മലപ്പുറത്തെത്തും. നാളെ കോടതിയില്‍ ഹാജരാക്കും. സാഹിറയും ജെയ്‌മോനും തമ്മിലുണ്ടായ പിണക്കമാണ് കേസില്‍ നിര്‍ണായകമായത്.

പത്തനംതിട്ടയില്‍ പൊതുപ്രവര്‍ത്തകനായിരുന്ന ജെയ്‌മോന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പരിചയപ്പെട്ട ഭര്‍തൃമതിയോടൊപ്പം കാളികാവില്‍ താമസിച്ച്‌ വരുന്നതിനിടെയാണ് സാഹിറയുമായി അടുപ്പത്തിലായതെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. മുഹമ്മദലിയുടെ വീടിനു മുകളിലിരുന്ന് മദ്യപിച്ച ശേഷം വിഷം നല്‍കുകയായിരുന്നു. സാഹിറയുമായി ചേര്‍ന്ന് ആവിഷ്‌ക്കരിച്ചതായിരുന്നു പദ്ധതി. നേരം വെളുക്കുന്നതിന് മുമ്പായി ഇയാള്‍ കാളികാവില്‍ നിന്ന് പോയിരുന്നു. പകല്‍ തിരിച്ചെത്തി മുഹമ്മദലിയുടെ സംസ്‌കാര ചടങ്ങുകളിലുള്‍പ്പടെ പങ്കെടുത്തു. നേരത്തെ കൂടെയുണ്ടായിരുന്ന ഭര്‍തൃമതിയും സാഹിറയോടൊപ്പം നാട് വിടുമ്പോള്‍ ജെയ്‌മോന് ഒപ്പമുണ്ടായിരുന്നതായാണ് വിവരം. ഇവര്‍ രണ്ടാഴ്ചക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. മുഹമ്മദലിയുടെ മക്കള്‍ക്ക് കൃത്യത്തില്‍ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും എസ്പി യു അബ്ദുല്‍കരീം അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുല്‍കാദറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...