തിരുവനന്തപുരം : നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ മരണകാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് റിപ്പോർട്ട്. ചവിട്ടിൽ കുഞ്ഞിന്റെ 7 വാരിയെല്ലുകൾ ഒടിഞ്ഞതായും കണ്ടെത്തി. വാരിയെല്ലുകൾ ഒടിഞ്ഞതിന് പുറമേ കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ട്. തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീർക്കെട്ടുണ്ടാക്കി. കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കേസിലെ പ്രതിയായ അഷ്‌കറിനെതിരെ പണം തട്ടിയ കേസുകളിലും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. സ്ത്രീകളിൽ നിന്ന് പണം തട്ടൽ പതിവാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നെടുമങ്ങാട് അമ്മയുടെയും രണ്ടാനച്ഛന്റേയും മർദ്ദനത്തെ തുടർന്ന് മരണപ്പെട്ട ഒന്നര വയസുകാരൻ നേരിട്ടത് ക്രൂരപീഡനമാണ് എന്നാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് (ഒരു വയസ്സും 7 മാസവും) ആണ് മരിച്ചത്. കുട്ടിയുടെ മരണത്തെ തുടർന്ന് കസ്റ്റഡിലെടുത്ത രണ്ടാനച്ഛന്റെയും അമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അമ്മ അഖില, രണ്ടാനച്ഛൻ അസ്കർ എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.





























