തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ എൽ ഡി എഫിനെ കൈവിട്ടുവെന്നത് ആരോപണം മാത്രമാണ്. എൽ ഡി എഫ് യാത്രയിൽ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം ഉണ്ട്. ജമാ അത്തെ ഇസ്ലാമി കൊടും വിഷമാണ്. ആർ എസ് എസും കൊടും വിഷമാണ്. തെളിനീര് ഒഴുകുന്ന കേരളത്തിൽ കൊടും വിഷം കലർത്തുന്നവരാണ് ഇവരെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്.
സാംസ്കാരിക പ്രവർത്തകരുടെ അഭിപ്രായം സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും നന്നാക്കാനാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമല കൊടിമരം മാറ്റുന്നതിൽ വലിയ പണപ്പിരിവ് നടന്നിട്ടുണ്ടെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. സ്വർണവും പിരിച്ചിട്ടുണ്ട്. അന്ന് ഭരണത്തിൽ കോൺഗ്രസാണ്. ദേവസ്വം പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലുമായിരുന്നു. സർക്കാർ ആരേയും സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.






























