പുതിയ മദ്യ നയo ; സിപിഐയുടെ വിമർശനത്തെക്കുറിച്ച് അറിയില്ല – മന്ത്രി എം.വി.​ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍‌ : പുതിയ മദ്യ നയത്തില്‍ സി പി ഐയുടെ വിമര്‍ശനത്തെക്കുറിച്ച്‌ അറിയില്ലെന്ന് എക്സൈസ് മന്ത്രി എം.വി.​ഗോവിന്ദന്‍. മുന്നണിയില്‍ ഭിന്നതയില്ല. പുതിയ മദ്യനയം വരുന്നതോടെ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റത്തിന് കാരണമാകും. സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്ന പോലെത്തന്നെയാണ് പ്രതിപക്ഷത്തിന്റെ മദ്യ നയത്തോടുമുള്ള വിമര്‍ശനം.

ഐടി പാര്‍ക്കുകളില്‍ അനുവദിക്കുന്ന മദ്യശാലകളില്‍ അവിടെയുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കാനുള്ള നടപടിയാണ് കൂടുതല്‍ ഔട്ലെറ്റുകള്‍. ഇത് മദ്യപരുടെ നാടെന്ന വിമര്‍ശനം മാറ്റുമെന്നും എക്സൈസ് മന്ത്രി എം.വി.​ഗോവിന്ദന്‍ പറഞ്ഞു. കാര്‍ഷിക വിളകളില്‍ നിന്നും വൈനും ലഹരി കുറഞ്ഞ മദ്യവും ഉല്‍പ്പാദിപ്പിക്കാന്‍ ആണ് പുതിയ മദ്യ നയത്തിലെ തീരുമാനം. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരമാകും പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുക.

സംസ്ഥാനത്തു മദ്യ ഉപയോഗം കുറയുന്നുവെന്നും ബെവ്‌കോ ഔട്ട്ലെറ്റുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഇന്നലെ എം വി ​ഗോവിന്ദന്‍ പറഞ്ഞിരുന്നു. കശുമാങ്ങ, ജാതിക്ക, പൈനാപ്പിള്‍, തുടങ്ങിവയില്‍ നിന്നുള്ള ഉല്‍പാദനമാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്. ഒന്നാം തിയതികളിലെ ഡ്രൈ ഡേ തുടരും. കൂടുതല്‍ മദ്യശാലകള്‍ വരുമെന്നും ബെവ്കോ ഔട്ട്ലെറ്റുകളിലെ സൗകര്യം കൂട്ടുമെന്നും മന്ത്രി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോക വൈറല്‍ ഹെപ്പറ്റൈറ്റിസ് ദിനം : ജില്ലാതല ഉദ്ഘാടനം നടന്നു

0
അടൂര്‍ : ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ...

മൈ ഭാരത് യൂത്ത് ക്ലബ്ബ് ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : പത്തനംതിട്ട മൈ ഭാരതിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് ക്ലബ്ബ്...

ക്യാഷ് ഡിബഞ്ചര്‍ തട്ടിപ്പില്‍ കുടുങ്ങിയത് ആയിരക്കണക്കിന് നിക്ഷേപകര്‍ : മുങ്ങാനൊരുങ്ങി ധനകാര്യ സ്ഥാപന മുതലാളിയും...

0
തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്യാഷ്...

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

0
തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന...